Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 3:14 PM IST Updated On
date_range 29 July 2018 3:14 PM ISTമൂടൽമഞ്ഞ്; ആറ് വിമാനങ്ങൾ തിരിച്ചുവിട്ടു
text_fieldsbookmark_border
കൊണ്ടോട്ടി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ആറ് വിമാനങ്ങൾ തിരിച്ചുവിട്ടു. ശനിയാഴ്ച പുലർച്ച 3.30നും 6.30നും ഇടയിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ കൊച്ചിയിലേക്കും രണ്ടെണ്ണം കോയമ്പത്തൂർ വിമാനത്താവളത്തിലേക്കുമാണ് തിരിച്ചുവിട്ടത്. ഇവ രാവിലെ എട്ടിനും 11നും ഇടയിൽ കരിപ്പൂരിൽ തിരിച്ചെത്തി. പിന്നീട് നാല് വിമാനങ്ങൾ തുടർ സർവിസ് നടത്തി. പൈലറ്റിെൻറ ജോലിസമയം അവസാനിച്ചതിനാൽ രണ്ട് വിമാനത്തിെൻറ സമയക്രമം രാത്രിയിലേക്ക് പുനഃക്രമീകരിച്ചു. പുലർച്ച 3.30നുള്ള എയർ അറേബ്യയുടെ ഷാർജ-കോഴിക്കോട്, 3.45നുള്ള ഇത്തിഹാദിെൻറ അബൂദബി-കോഴിക്കോട്, നാലിനുള്ള ഒമാൻ എയറിെൻറ മസ്കത്ത്-കോഴിക്കോട്, 4.30നുള്ള ഗൾഫ് എയറിെൻറ ബഹ്റൈൻ-കോഴിക്കോട് എന്നിവ കൊച്ചിയിലേക്കും 4.15നുള്ള ഇൻഡിഗോയുടെ മസ്കത്ത്-കോഴിക്കോട്, 6.30നുള്ള ഇൻഡിഗോയുടെ ചെന്നൈ വിമാനം എന്നിവ കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്. പൈലറ്റിെൻറ േജാലിസമയം അവസാനിച്ചതിനാൽ ഒമാൻ എയറിെൻറ മസ്കത്ത് സർവിസ് രാത്രി എട്ടിലേക്കും ഗൾഫ് എയറിെൻറ ബഹ്റൈൻ സർവിസ് രാത്രി 11.30ലേക്കുമാണ് മാറ്റിയത്. ഒമാൻ എയർ പുലർച്ച അഞ്ചിനും ഗൾഫ് എയർ 5.30നുമാണ് മടങ്ങിപ്പോകേണ്ടിയിരുന്നത്. ഒമാൻ എയർ രാവിെല എട്ടിനും ഗൾഫ് എയർ 8.30നുമാണ് കരിപ്പൂരിൽ തിരിച്ചെത്തിയത്. രാവിലെ 8.59ന് കരിപ്പൂരിെലത്തിയ ഇത്തിഹാദ് 11ന് അബൂദബിയിലേക്ക് തിരിച്ചുപോയി. 7.50ന് എത്തിയ ഇൻഡിഗോയുടെ മസ്കത്ത് വിമാനം 9.25ന് ഷാർജയിലേക്കും 8.25ന് ചെന്നൈയിൽനിന്നെത്തിയ വിമാനം 8.45ന് ബംഗളൂരുവിലേക്കും മടക്ക സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story