Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPAK ELECTION NEW FILE

PAK ELECTION NEW FILE

text_fields
bookmark_border
ATTN ALL. SENDING PAK ELECTION UPDATED FILE. PLS USE THIS പാകിസ്താനിൽ ഇംറാൻ മുന്നിൽ ഇസ്ലാമാബാദ്: പാകിസ്താൻ പൊതുതെരഞ്ഞെടുപ്പി​െൻറ പ്രാഥമിക ഫലസൂചനകളിൽ മുൻ ദേശീയ ക്രിക്കറ്റ് ടീം നായകൻ ഇംറാൻ ഖാൻ മുന്നിൽ. അഴിമതിയിൽ കുരുങ്ങി ജയിലിലായ മുൻ പ്രധാനമന്ത്രി നവാസ് ശരീഫി​െൻറ സഹോദരൻ ഷഹബാസ് ശരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലിം ലീഗ്-നവാസിനെ (പി.എം.എൽ-എൻ) പിറകിലാക്കിയാണ് ഇംറാ​െൻറ തഹ്രീകെ ഇൻസാഫ് പാർട്ടി കുതിക്കുന്നത്. ഒടുവിൽ ലഭ്യമായ ഫലങ്ങളിൽ തഹ്രീകെ ഇൻസാഫ് പാർട്ടി 110 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. 69 സീറ്റുകളിൽ പി.എം.എൽ-എന്നും 38 സീറ്റുകളിൽ ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടിയും മുന്നിലാണ്. ഖാദി ഹുസൈൻ അഹ്മദ് നേതൃത്വം നൽകുന്ന ജമാഅത്തെ ഇസ്ലാമി ഉൾപ്പെടുന്ന മുത്തഹിദ മജ്ലിസെ അമൽ ഒമ്പത് സീറ്റുകളിൽ മുന്നേറുന്നു. ഇംറാൻ ഖാ​െൻറ കക്ഷിയുടെ നേതൃത്വത്തിൽ തൂക്കുമന്ത്രിസഭ വരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ച് പി.എം.എൽ-എൻ ഫലം തള്ളി. 10 കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാലു പ്രവിശ്യകളിലെ 577 സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകൾ വേണം. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ 35 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ മകൻ ബിലാവൽ ഭൂേട്ടാ നേതൃത്വം നൽകുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടി ഉൾപ്പെടെ 30ഒാളം പാർട്ടികൾ പാർലമ​െൻറിലേക്ക് ജനവിധി തേടി. മുംബൈ ഭീകരാക്രമണത്തി​െൻറ സൂത്രധാരൻ ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅതുദ്ദഅ്വയും മത്സരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story