Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 10:35 AM IST Updated On
date_range 25 July 2018 10:35 AM ISTബാലികയുടെ മുന്നിലിട്ട് മാതാവിനെ െകാന്ന പ്രതിക്ക് ജീവപര്യന്തം
text_fieldsbookmark_border
കൊച്ചി: എട്ട് വയസ്സുകാരിയുടെ മുന്നിൽവെച്ച് മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയായ സിന്ധു ജയനെ (38) കൊലപ്പെടുത്തിയ പള്ളുരുത്തി കടേഭാഗം വിളങ്ങാട്ടുപറമ്പിൽ മധുവിനെയാണ് (38) എറണാകുളം അഡീഷനൽ സെഷൻസ്(അഞ്ച്) കോടതി ശിക്ഷിച്ചത്. സിന്ധുവിനോടുള്ള മുൻവൈരാഗ്യത്താൽ കത്തിയുമായി വഴിയിൽ പതിയിരുന്ന പ്രതി പിന്നിലൂടെ വന്ന് കുത്തി വീഴ്ത്തുകയായിരുന്നു. ഒരു ലക്ഷം രൂപ പിഴ അടക്കാനും കോടതിയുടെ നിർദേശമുണ്ട്. 2014 ഏപ്രിൽ 16 നാണ് കൊലപാതം. വൈകുന്നേരം 4.15 ന് സാധനങ്ങൾ വാങ്ങി മകളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിന്ധു. അയൽവാസിയും ഇലക്ട്രീഷ്യനുമായിരുന്ന പ്രതിക്ക് ജോലി ചെയ്ത പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. ആളൊഴിഞ്ഞ കടേഭാഗം -എസ്.പി പുരം കോളനി കോൺക്രീറ്റ് റോഡിൽെവച്ചാണ് സിന്ധു ആക്രമിക്കപ്പെട്ടത്. പിന്നിലൂടെ ഒളിച്ചെത്തിയ പ്രതി നെഞ്ചിലും കഴുത്തിലുമടക്കം കുത്തി വീഴ്ത്തുകയായിരുന്നു. മകളുടെ കരച്ചിൽകേട്ട് നാട്ടുകാർ എത്തിയപ്പോൾ മധു ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ സിന്ധു ഓട്ടോയിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. തൊട്ടടുത്ത ദിവസം പാലക്കാട് ആലത്തൂരിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തി ഇൻസ്പെക്‌ടർ വി.കെ സജീവാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 44 സാക്ഷികളെ വിസ്തരിച്ചും 27 രേഖകൾ പരിശോധിച്ചുമാണ് പ്രോസിക്യൂഷൻ പ്രതിയുടെ കുറ്റകൃത്യം തെളിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story