Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റമുറി വീടും...

ഒറ്റമുറി വീടും തകർന്നു; പാത്തുട്ടിയും മക്കളും പെരുവഴിയിൽ

text_fields
bookmark_border
പുലാമന്തോൾ: പൊളിച്ചുമാറ്റിയ പഴയ വീടി​െൻറ അവശിഷ്ടവും തകർന്നതോടെ കുടുംബം പെരുവഴിയിലായി. ഓണപ്പുട പൂശാലിക്കുളമ്പിൽ ചേരിക്കോടൻ പാത്തുട്ടിയും കുടുംബവുമാണ് പെരുവഴിയിലായത്. 30 വർഷം മുമ്പ് നിർമിച്ച പഴയ വീട് പൊളിച്ചുമാറ്റിയാൽ മാത്രമേ പുതിയതിന് ഫണ്ട് ലഭിക്കുകയുള്ളൂ എന്നറിഞ്ഞതോടെയാണ് ഒറ്റമുറി മാത്രം ബാക്കിവെച്ച് മറ്റുള്ള ഭാഗം പൊളിച്ചുനീക്കിയത്. ഈ ഒറ്റമുറിയിലാണ് കനത്ത കാറ്റിലും മഴയിലും ഒമ്പത് പേരടങ്ങുന്ന കുടുംബം അന്തിയുറങ്ങിയിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസം രാത്രി എട്ടിന് തകർന്നുവീണത്. കുടുംബനാഥയായ പാത്തുട്ടിക്ക് തലക്ക് പരിേക്കറ്റു. തകരുന്ന ശബ്ദം കേട്ട് വീട്ടിനകത്തുള്ളവർ പുറത്തേക്കോടിയപ്പോൾ 12കാരി നാഫിയ കട്ടിലിനടിയിൽ ഇരുന്നാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. അയൽവാസികളാണ് തലക്ക് പരിക്കുപറ്റിയ പാത്തുട്ടിയെ പുറത്തേക്കെത്തിച്ചത്. മാലാപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ ചികിത്സ ചെലവും നാട്ടുകാരാണ് നൽകിയത്. താമസിക്കാൻ വീട്ടിൽ സൗകര്യമില്ലാതായതോടെ പാത്തുട്ടിയും രണ്ട് ആൺമക്കളും പഞ്ചായത്ത് അധികൃതരെ സമീപിച്ചതോടെയാണ് പുതിയ വീടിന് മാസങ്ങൾക്ക് മുമ്പ് തറപ്പണി നടത്തിയത്. നിലവിൽ അന്തിയുറങ്ങാൻ മറ്റു മാർഗങ്ങളില്ലാത്ത കുടുംബം 12 കിലോമീറ്റർ അകലെ കട്ടുപ്പാറയിൽ മകളെ വിവാഹം കഴിച്ചയച്ച വീടിനെയാണ് ആശ്രയിക്കുന്നത്. വീട്ടിൽ സൂക്ഷിച്ച അരിയും മറ്റും വെള്ളം കയറി നശിച്ചു. പഴയ വീട്ടിലുണ്ടായിരുന്ന കസേര, ഫാൻ, കട്ടിൽ, പുസ്തകങ്ങൾ, വീടി​െൻറ ആധാരം തുടങ്ങിയവ മണ്ണിനടിയിൽപെട്ട് നശിച്ചു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, വാർഡ് മെംബർ എൽസമ്മ ചെറിയാൻ, കുരുവമ്പല വില്ലേജ് ഓഫിസ് ഇൻചാർജ് ഫൈസൽ, അസിസ്റ്റൻറ് ഉണ്ണി എന്നിവർ കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story