Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:09 AM IST Updated On
date_range 21 July 2018 11:09 AM ISTമഴ: പതിറ്റാണ്ടിനുശേഷം നാട്ടുറവകൾ വ്യാപകം
text_fieldsbookmark_border
ഷൊർണൂർ: ഒന്നര പതിറ്റാണ്ടിനുശേഷം നാട്ടുറവകൾ വ്യാപകം. ദിവസങ്ങളോളം തുടർച്ചയായി മഴ പെയ്തതോടെയാണ് ഉറവകൾ പൊന്തി വെള്ളം പരന്നൊഴുകാൻ തുടങ്ങിയത്. ഇടവപ്പാതിയിലെ കാലവർഷാരംഭത്തിൽ തന്നെ നാട്ടുപ്രദേശങ്ങളിൽ നിറയെ ഉറവകൾ ഉണ്ടായിരുന്നു. മഴ കുറഞ്ഞുവന്നതോടെ നീരുറവകളും കുറഞ്ഞുതുടങ്ങി. കുന്നുകൾ ഇടിച്ചു നിരപ്പാക്കാനും ഉറവകളുടെ കുഴികൾ നിരപ്പാക്കാനും തുടങ്ങിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. പള്ളിയാലും നെൽപാടങ്ങളും കെട്ടിടങ്ങൾക്കായി നികത്തപ്പെട്ടതോടെ ഭൂമിക്കടിയിൽനിന്ന ശക്തിയോടെ പുറത്തെത്തിയിരുന്ന തെളിനീര് കാണാതായി. നീരുറവ കുത്തിയൊലിച്ച് തോടുകളിലേക്കും പാടങ്ങളിലേക്കുമിറങ്ങിയിരുന്ന നാട്ടുവഴികളും കുണ്ടനിടവഴികളും ടാറിട്ട റോഡുകളും കോൺക്രീറ്റ് വഴികളുമായതോടെ ഇവയുടെ കഥ കഴിഞ്ഞു. മിക്ക വീടുകളിലെയും മുറ്റവും വഴിയും കോൺക്രീറ്റ് ഇട്ടടച്ച് അവസാന പഴുതും മനുഷ്യരില്ലാതാക്കി. ഉറവകൾ വറ്റിയതോടെ തോടുകളെയും കിണറുകളെയും കുളങ്ങളെയും ദോഷകരമായി ബാധിച്ചു. പരമ്പരാഗത കൃഷികളെയും ജലദൗർലഭ്യം തളർത്തി. മഴ തുടർന്നതോടെ നീരുറവകൾ എല്ലായിടത്തും വ്യാപകമായത് പഴമക്കാരെയും കർഷകരെയും ആഹ്ലാദത്തിലാക്കി. വേനൽക്കാല കൃഷിക്കും കുടിവെള്ള ക്ഷാമത്തിനും ഇത് ഏറെ മുതൽക്കൂട്ടുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story