Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം പ്രവർത്തക​െൻറ...

സി.പി.എം പ്രവർത്തക​െൻറ വീടിന് തീവെച്ച കേസിൽ അന്വേഷണം ഊർജിതം

text_fields
bookmark_border
പുറത്തൂർ: കൂട്ടായി അരയൻ കടപ്പുറത്ത് സി.പി.എം പ്രവർത്തക​െൻറ വീടിന് തീയിട്ട സംഭവത്തിൽ തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച പുലർച്ചയാണ് അരയൻ കടപ്പുറം കുറിയ​െൻറ പുരക്കൽ സൈനുദ്ദീ​െൻറ വീട്ടിൽ ഒരു സംഘം തീയിട്ടത്. പ്ലസ് ടു വിദ്യാർഥിനിയായ മകൾ നിഷൽജക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. അഞ്ചംഗ സംഘമാണ് തീയിട്ടതെന്നാണ് വീട്ടുകാർ മൊഴി നൽകിയത്. അക്രമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ശനിയാഴ്ച രാത്രി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. പ്രതികളുടെ ചെരിപ്പുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. മണ്ണെണ്ണ വാങ്ങിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. തീരദേശം സമാധാനത്തിലേക്ക് നീങ്ങുന്ന അവസ്ഥയിൽ പ്രദേശത്ത് വീണ്ടും അശാന്തി ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സൈനുദ്ദീ​െൻറ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എ. ശിവദാസൻ, അഡ്വ. പി. ഹംസക്കുട്ടി എന്നിവർ വീട്ടിലെത്തി. പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി അവർ പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷൻ തിരൂർ ഏരിയ കമ്മിറ്റി നേതാക്കളും സന്ദർശിച്ചു. സി. കദീജ, സീനത്ത് ഇസ്മായിൽ, തങ്കം, ഗീത പള്ളിയേരി, എം. രജനി, ലക്ഷ്മിക്കുട്ടി അമ്മ, കെ.ജി. സൽമാഭായ്, പ്രീത പുളിക്കൽ, ജയലളിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story