Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 11:14 AM IST Updated On
date_range 16 July 2018 11:14 AM ISTസീതാർകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം വിദ്യാർഥിയെ കാണാതായി
text_fieldsbookmark_border
ബൈക്ക് കണ്ടെത്തി ഞായറാഴ്ച വൈകീട്ട് പരിശോധന നിർത്തിവെച്ചു കൊല്ലങ്കോട്: തെന്മല . ആലത്തൂർ കാവശ്ശേരി വാവുള്ള്യാപുരം അബൂബക്കറിെൻറ മകൻ ആഷിഖിനെയാണ് (22) കാണാതായത്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ അവസാനവർഷ വിദ്യാർഥിയാണ്. ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള ആഷിഖ് ശനിയാഴ്ച ഉച്ചക്കാണ് ആലത്തൂരിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, കാമറയുമായി സീതാർകുണ്ടിലേക്കാണ് പോയതെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കൊല്ലങ്കോട് സീതാർകുണ്ടിന് സമീപത്തായി കണ്ടെത്തിയതിനെ തുടർന്ന് കൊല്ലങ്കോട് പൊലീസിന് വിവരം കൈമാറി. സ്ഥലത്തെത്തിയ പൊലീസ് ആഷിഖിെൻറ ബൈക്ക് കണ്ടെത്തി. തുടർന്നാണ് കൊല്ലങ്കോട് പൊലീസും ചിറ്റൂർ അഗ്നിശമന സേനയും സംയുക്തമായി തിരച്ചിൽ നടത്തിയത്. വെള്ളച്ചാട്ട പ്രദേശങ്ങളിൽ ഇടക്കിടെയുള്ള ശക്തമായ മഴ തിരച്ചിലിന് തടസ്സമാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ആഷിഖിന് വേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അഗ്നിശമന സേനയും കൊല്ലേങ്കാട് പൊലീസും നിർത്തിവെച്ചു. ശക്തമായ മഴയും ഇരുട്ട് പരന്നതുമാണ് തിരച്ചിൽ നിർത്താൻ കാരണം. തിങ്കളാഴ്ച തിരച്ചിൽ തുടരും. െഡപ്യൂട്ടി തഹസിൽദാർമാരായ പി. നാരായണൻ, എ. പുരുഷോത്തമൻ, ലീഡിങ് ഫയർമാൻ ആർ. രമേഷ്, സബ് ഇൻസ്പെക്ടർ ആർ. രാജേഷ്, നാട്ടുകാർ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. നേവിയുടെ സഹായം വേണമെന്ന് എ.ഡി.എമ്മിനോട് അഭ്യർഥിച്ചതായി െഡപ്യൂട്ടി തഹസിൽദാർ പുരുഷോത്തമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story