Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 10:50 AM IST Updated On
date_range 16 July 2018 10:50 AM ISTകാറ്റും മഴയും: കരുവാരകുണ്ടിൽ പരക്കെ കൃഷിനാശം
text_fieldsbookmark_border
കരുവാരകുണ്ട്: ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയും മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിൽ കരുവാരകുണ്ടിൽ പരക്കെ നാശനഷ്ടങ്ങൾ. ജാതി, റബർ, തേക്ക്, പ്ലാവ്, ആഞ്ഞിലി എന്നിവ നിലംപൊത്തി. വൈദ്യുതി കാലുകളും തകർന്നുവീണു. കൽക്കുണ്ട്, മഞ്ഞൾപാറ, പാന്ത്ര എന്നിവിടങ്ങളിലാണ് നാശം വിതച്ചത്. കൽക്കുണ്ടിലെ നെടുമ്പള്ളിൽ ജോസ്, ലാലച്ചൻ തെങ്ങുമ്പള്ളിക്കുന്നേൽ, ജോൺ കുരീക്കാട്ടിൽ, മൂസ പൂവക്കാടൻ, കുന്നിൽ നാരായണൻ എന്നിവരുെട വിളകളാണ് നശിച്ചത്. പാന്ത്രയിൽ നിരവധി വാഴകളും വീണു. കമ്പിപ്പാലത്തിന് സമീപം പാക്കറത്ത് ആച്ചുമ്മയുടെ കിണർ ഇടിഞ്ഞു. മഞ്ഞൾപാറ-പാറശ്ശേരി റോഡിലും കരുവാരകുണ്ട്-കുട്ടത്തിറോഡിലും വൈദ്യുതി കാലുകൾ തകർന്നു. പ്രദേശത്ത് പകൽ മുഴുവൻ വൈദ്യുതി വിതരണം താളംതെറ്റി. വൈദ്യുതി വകുപ്പ് ജീവനക്കാർ വിതരണം പുനഃസ്ഥാപിച്ചു. കാൽ കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. Photo.....മഞ്ഞൾപാറയിൽ മരംവീണ് തകർന്ന വൈദ്യുതി ലൈൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story