Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുതിരാനിൽ തുടരുന്ന...

കുതിരാനിൽ തുടരുന്ന ഊരാക്കുരുക്ക്

text_fields
bookmark_border
വടക്കഞ്ചേരി: ഇരട്ട തുരങ്കപാത നിർമാണം നടക്കുന്ന കുതിരാനിൽ ഗാതഗതക്കുരുക്ക് തുടരുന്നു. ശനിയാഴ്ച രാവിലെ ദേശീയപാതയിലെ കുഴിയിൽപ്പെട്ട് വാഹനം തകരാറിലായതിനെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തകരാറിലായ വാഹനം സ്ഥലത്തുനിന്ന് നീക്കിയെങ്കിലും കുരുക്കഴിയാൻ ഏറെ വൈകി. അതിനിടെ അതുവഴിയെത്തിയ മന്ത്രി എ.കെ. ബാലനെ കരിങ്കൊടി കാണിക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. രാവിലെ ഏഴിന് തുടങ്ങിയ ഗതാഗതക്കുരുക്ക് ഉച്ചവരെ തുടർന്നു. റോഡ് തകർന്നതാണ് കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം. തൃശൂർ-പാലക്കാട് പ്രധാന റൂട്ടായ കുതിരാൻ വഴിയുള്ള യാത്ര ദുരിതമാണെന്ന് യാത്രക്കാർ പറഞ്ഞു. മണിക്കൂറുകളാണ് റോഡിൽ കിടക്കേണ്ടിവരുന്നത്. ഇതുകാരണം നിരവധി സ്വകാര്യ ബസുകൾ ഇതുവഴിയുള്ള സർവിസ് ഉപേക്ഷിച്ചു. പാലക്കാട്ടുനിന്നുള്ള ചില ബസുകൾ വാണിയം പാറയിൽ സർവിസ് അവസാനിച്ച് തിരിച്ചുപോയി. വഴക്കുംമ്പാറ മുതൽ ഇരുമ്പുപാലം വരെയാണ് ഗതാഗതകുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. മന്ത്രിക്ക് കരിങ്കൊടി പട്ടിക്കാട്: ദേശീയപാത കുതിരാനിലെ തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി എ.കെ. ബാലന് നേരെ കരിങ്കൊടി കാട്ടി. പട്ടികജാതി വകുപ്പ് പീച്ചിയിൽ സംഘടിപ്പിച്ച 'റാന്തൽ' സംസ്ഥാന സാഹിത്യ ശിൽപശാല ഉദ്ഘാടനം ചെയ്യാൻ എത്തുകയായിരുന്നു മന്ത്രി. ബ്ലോക്ക് പ്രസിഡൻറ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡൻറ് ഷീബു പോള്‍, ഡി.സി.സി അംഗം ശകുന്തള ഉണ്ണികൃഷ്ണന്‍, റോയ് തോമസ്, ഡി.വി. ജോസ് എന്നിവരടങ്ങിയ പതിനഞ്ചോളം പേരാണ് കരിങ്കൊടിയുമായി എത്തിയത്. ദേശീയപാതയിൽ ശയനപ്രദക്ഷിണവും പിച്ചിറോഡ് ജങ്ഷനില്‍ ഉപരോധസമരവും നടന്നു. പ്രതിഷേധക്കാരെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story