Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ടാഴ്​ചയായി...

രണ്ടാഴ്​ചയായി ​​കോഴിമാലിന്യം റോഡിൽതന്നെ; നടപടിയെടുക്കാതെ അധികൃതർ

text_fields
bookmark_border
മലപ്പുറം: പടിഞ്ഞാറ്റുമുറി-മരവട്ടം റോഡിലൂടെ പഞ്ചായത്ത് അധികൃതരെയും മാലിന്യം തള്ളിയവരെയും ഒരുപോലെ ശപിച്ചാണ് രണ്ടാഴ്ചയായി നാട്ടുകാർ പോകുന്നത്. ചീഞ്ഞളിഞ്ഞ കോഴിമാലിന്യത്തിൽനിന്ന് വരുന്ന മലിനജലം മഴയിൽ സമീപത്തെ കിണറുകളിലേക്ക് ഒലിച്ചിറങ്ങിയിട്ടും അധികൃതർക്ക് കുലുക്കമൊന്നുമില്ല. കുറുവ പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി വാർഡിലാണ് രണ്ടാഴ്ച മുമ്പ് കോഴിമാലിന്യം തള്ളിയത്. നാട്ടുകാർ പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രം, പഞ്ചായത്ത് അധികൃതർ എന്നിവരോട് പരാതിപ്പെെട്ടങ്കിലും കാര്യമുണ്ടായില്ല. ചിത്രങ്ങൾ സഹിതം ആരോഗ്യവിഭാഗം അധികൃതർക്ക് അയച്ചുകൊടുത്തപ്പോൾ പഞ്ചായത്തംഗത്തോട് കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാർക്ക് ലഭിച്ച വിവരം. സമീപത്ത് ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരും പഞ്ചായത്തധികൃതരോടും വാർഡംഗത്തോടും പരാതി പറഞ്ഞു. അമ്പതിലേറെ ചാക്കുകളിലാണ് മാലിന്യം തള്ളിയത്. ഇവ കെട്ടുപൊട്ടി അവശിഷ്ടങ്ങൾ പുറത്തായ നിലയിലാണ്. ഗ്രയ്സ് വാലി, മലബാർ പോളിടെക്നിക്കുകളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികൾക്ക് മൂക്ക് പൊത്തിയല്ലാതെ ഇതുവഴി കടന്നുപോകാനാകില്ല. കോഴിമാലിന്യം വളമാക്കി മാറ്റുന്ന സ്ഥാപനം പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോഴിമാലിന്യം റോഡിൽ തള്ളിയതെന്നാണ് പഞ്ചായത്ത് അധികൃതർ കരുതുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാറ്റം സഹിക്കാനാകാതെ വാഹനങ്ങളും നാട്ടുകാരും ഇതുവഴിയുള്ള യാത്രതന്നെ നിർത്തിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story