Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ:...

കരിപ്പൂർ: പ്രതിഷേധങ്ങൾക്കൊടുവിൽ സൗദി എയർലൈൻസ്​ റിപ്പോർട്ട്​ ഡി.ജി.സി.എക്ക്​ കൈമാറി

text_fields
bookmark_border
കൊണ്ടോട്ടി: സമൂഹ മാധ്യമങ്ങളിലും പ്രവാസികളിൽനിന്നും ഉയർന്ന വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവിസ് നടത്തുന്നതിനായി സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ട് ഒടുവിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) ൈകമാറി. വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് രണ്ട് മാസം പിടിച്ചുവെച്ചതിന് ശേഷം ബുധനാഴ്ചയാണ് ഫയൽ അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് കൈമാറിയത്. രണ്ടാഴ്ച്ചക്കകം ജിദ്ദ സർവിസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സർവിസ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഡി.ജി.സി.എയിലെ ഫ്ലൈറ്റ് ഒാപറേറ്റിങ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ പുതിയ നടത്തിപ്പ് ക്രമം (ഒാപറേഷനൽ പ്രൊസീജ്യർ), സുരക്ഷ വിലയിരുത്തൽ റിപ്പോർട്ട് എന്നിവ സൗദിയ കരിപ്പൂർ വിമാനത്താവള ഡയറക്ടർക്ക് കൈമാറിയിരുന്നു. തുടർന്ന് ഇവിടെനിന്നും ഏപ്രിൽ രണ്ടിനാണ് വിമാനത്താവള അതോറിറ്റി ആസ്ഥാനത്തേക്ക് കൈമാറുന്നത്. 341 പേർക്ക് സഞ്ചരിക്കാവുന്ന കോഡ് ഇയിലെ ബി 777-200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവിസ് നടത്തുന്നതിനായിരുന്നു സൗദിയ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, റിപ്പോർട്ട് ഡി.ജി.സി.എക്ക് കൈമാറാതെ അതോറിറ്റി ആസ്ഥാനത്തേക്ക് പിടിച്ചുവെച്ചിരിക്കുകയായിരുന്നു. വിമാനത്തിലെ ഇന്ധന ടാങ്കി​െൻറ ശേഷിയനുസരിച്ച്, നിറയെ യാത്രക്കാരും കാർഗോയും വഹിച്ച് സർവിസ് നടത്താനാവശ്യമായ ക്ഷമത കരിപ്പൂരിലെ റൺവേക്കുണ്ടോ എന്ന് പരിശോധിക്കണമെന്ന പുതിയ ആവശ്യം ഉന്നയിച്ചിരിക്കുകയായിരുന്നു അതോറിറ്റി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്നാണ് ഫയൽ ഡി.ജി.സി.എക്ക് കൈമാറിയത്. അനുമതി ലഭിച്ചാൽ സർവിസ് നടത്തുന്നതിനും ആഴ്ചയിൽ മുഴുവൻ ദിവസവും സർവിസ് നടത്തുന്നതിനും തയാറാണെന്നും സൗദിയ അധികൃതർ അറിയിച്ചു. ജനുവരി രണ്ടിന് വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിന് അനുകൂലമായി കരിപ്പൂരിൽനിന്ന് 71 പേജുള്ള വിശദമായ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചിരുന്നു. ഇൗ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. റിപ്പോർട്ട് വിശദമായ വിലയിരുത്തലിനും സംശയനിവാരണത്തിനും ശേഷം അതോറിറ്റി കേന്ദ്ര കാര്യാലയത്തിൽനിന്ന് റിപ്പോർട്ട് ജനുവരി 19നാണ് ഡി.ജി.സി.എക്ക് കൈമാറിയിരുന്നു. ഇടത്തരം-വലിയ വിമാനങ്ങൾക്ക്് അനുകൂലമായിട്ടായിരുന്നു കരിപ്പൂരിൽനിന്ന് റിപ്പോർട്ട് സമർപ്പിച്ചത്. 2015 മേയ് ഒന്നുമുതലാണ് റൺവേ നവീകരണത്തി​െൻറ പേരിൽ വലിയ വിമാനങ്ങളുടെ സർവിസ് നിർത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story