Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:12 AM IST Updated On
date_range 5 July 2018 11:12 AM ISTപിതാവിന് പിന്നാലെ മകനും സർക്കാറിെൻറ ഗുഡ് സർവിസ് അംഗീകാരം
text_fieldsbookmark_border
നിലമ്പൂർ: പിതാവിന് പിന്നാലെ മകനും സംസ്ഥാന സർക്കാറിെൻറ ഗുഡ് സർവിസ് അംഗീകാരം. ചാലിയാർ ഗ്രാമപഞ്ചായത്തിലെ എൽ.ഡി ക്ലർക്ക് ആർ. രതീഷിനാണ് അംഗീകാരം ലഭിച്ചത്. 2008ൽ മേലാറ്റൂരിൽ വില്ലേജുമാനായാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. 2013 മുതൽ ചാലിയാർ പഞ്ചായത്തിൽ എൽ.ഡി ക്ലർക്കായി ജോലിചെയ്യുന്നു. ചന്തക്കുന്ന് റീസർവേ ഒാഫിസറായിരിക്കെ1994ൽ രതീഷിെൻറ പിതാവ് സി. രാമനും ഗുഡ് സർവിസ് അംഗീകാരം ലഭിച്ചിരുന്നു. പിതാവിെൻറ കാലടികൾ പിന്തുടർന്ന് സർക്കാർ ജോലി പൊതുജന ക്ഷേമത്തിന് നീക്കിവെച്ചിരിക്കുകയാണ് രതീഷ്. ചുങ്കത്തറ മണലി സ്വദേശിയാണ്. ഭാര്യ സരിത വഴിക്കടവ് സ്റ്റേഷനിൽ സിവിൽ പൊലീസാണ്. മകൻ തേജ്വസ് ദേവ് ചുങ്കത്തറ വിശ്വഭാരതി സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയാണ്. മാതാവ് പൊന്നമ്മ. സംസ്ഥാനത്ത് 26 പഞ്ചായത്ത് ജീവനക്കാർക്കാണ് ഗുഡ് സർവിസ് അംഗീകാരം ലഭിച്ചത്. ഇതിൽ പത്തുപേർ ജില്ലക്കാരാണ്. നിലമ്പൂർ മേഖലയിൽ രതീഷിന് പുറമെ മൂത്തേടം പഞ്ചായത്ത് എൽ.ഡി ക്ലർക്ക് മനുവിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. ചാലിയാർ പഞ്ചായത്ത് ഭരണസമിതി ഉപഹാരം നൽകി രതീഷിനെ ആദരിച്ചു. പടം: 1 സംസ്ഥാന സർക്കാറിെൻറ ഗുഡ് സർവിസ് അംഗീകാരം ലഭിച്ച രതീഷിന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉപഹാരം നൽകി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story