Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 10:53 AM IST Updated On
date_range 1 July 2018 10:53 AM ISTകാലിക്കറ്റ് സർവകലാശാലയുടെ യശ്ശസിന് കളങ്കം വരുത്തുന്ന പ്രവർത്തനം അക്കാദമിക് സമൂഹത്തിന് ചേർന്നതല്ല -പി. അബ്ദുൽ ഹമീദ് എം.എൽ.എ
text_fieldsbookmark_border
തേഞ്ഞിപ്പലം: പ്രതികാര രാഷ്ട്രീയം നടപ്പാക്കി കാലിക്കറ്റ് സർവകലാശാലയെ തകർക്കാൻ അധികാരകേന്ദ്രങ്ങളിൽ നിന്നുള്ള നീക്കം അക്കാദമിക സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ വാർത്താക്കുറിപ്പിൽ പറഞ്ഞു. സുവർണജൂബിലി ആഘോഷിക്കുന്ന സർവകലാശാലയുടെ മുദ്രാവാക്യം സർവകലാശാല ജനങ്ങളിലേക്ക് എന്നാണ്. ഈ സാഹചര്യത്തിലാണ് ജൂബിലിക്ക് തീരാകളങ്കമായി കായികമേഖലയെ ജനകീയമാക്കിയ കായികവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. സർവകലാശാലയെ അന്താരാഷ്ട്ര കായിക ഭൂപടത്തിലേക്ക് ഉയർത്തിയ വ്യക്തിയാണ് ഇദ്ദേഹം. സർവകലാശാലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന കെട്ടുകഥയുണ്ടാക്കി കഴിവുള്ള വ്യക്തികളെ തേജോവധം ചെയ്യുന്നത് ശരിയായ നടപടിയല്ല. ഇക്കാര്യത്തിൽ പൊതുസമൂഹത്തിെൻറ പ്രതിഷേധം അധികാരികൾ നേരിടേണ്ടി വരും. ആരും തിരിഞ്ഞുനോക്കാതിരുന്ന സർവകലാശാല സ്റ്റേഡിയത്തെ ഇന്ന് കാണുന്ന വിധത്തിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയതിെൻറ നേട്ടം കാണാതെ പോവരുത്. നീതിയും നിയമവും വെല്ലുവിളിച്ച് സർവകലാശാലയിൽ അധികാര ദുരുപയോഗം നടത്തിയാൽ അതിെൻറ പ്രത്യാഘാതം വലുതായിരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story