Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 10:44 AM IST Updated On
date_range 9 Jan 2018 10:44 AM ISTരാജാസ് സ്കൂളിലെ മോഷണം: 'റിങ്കോ' ഓടിയെത്തിയത് വാടകവീട്ടിൽ നഷ്ടപ്പെട്ടത് 10,000 രൂപ
text_fieldsbookmark_border
കോട്ടക്കൽ: പ്രധാനാധ്യാപികയുടെ ഓഫിസ് അലമാരയിൽനിന്ന് മോഷണം പോയ പണത്തിനായി മലപ്പുറത്ത് നിന്നെത്തിയ ഡോഗ് മണം പിടിച്ചെത്തിയത് സമീപത്തെ വാടക വീട്ടിൽ. ഇവിടെ താമസിക്കുന്ന ഫുട്ബാൾ ഗാലറി തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 10,000 രൂപ നഷ്ടപ്പെട്ടത് തിങ്കളാഴ്ച രാവിലെയാണ് അറിഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പരാതി നൽകി. തുടർന്ന്, മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന ആരംഭിച്ചു. ഓഫിസിൽനിന്ന് മണംപിടിച്ച 'റിങ്കോ' ദേശീയപാതയിലെ പ്രധാന കവാടത്തിലൂടെ പറമ്പിലങ്ങാടിയിലെത്തി. തുടർന്നാണ് തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെത്തിയത്. മുറിയിലെ കിടക്കയിലും തലയിണയിലും മണംപിടിച്ച് നിന്നു. ഇവിടെ താമസിക്കുന്നവരുടെ മേൽവിലാസവും വിരലടയാളവും പൊലീസ് പരിശോധിച്ചു. ഇവരെ വരിയായി നിർത്തിയും തെളിവെടുപ്പ് നടത്തി. രണ്ടംഗ സംഘമാകും മോഷണം നടത്തിയതെന്നാണ് സൂചന. ഓഫിസിനോട് ചേർന്ന് മുകൾഭാഗത്തുള്ള ഹോൾവഴിയാണ് മോഷ്ടാവ് അകത്ത് കടന്നത്. കോട്ടക്കൽ രാജാസ് സ്കൂളിൽ തൊഴിലാളികളെ നിർത്തി ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story