Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:42 AM IST Updated On
date_range 8 Jan 2018 10:42 AM ISTമലയാള പ്രസംഗത്തിന് സുന്ദര ഭാവി
text_fieldsbookmark_border
മലയാള പ്രസംഗത്തിന് സുന്ദര ഭാവി തൃശൂർ: ഇംഗ്ലീഷും മംഗ്ലീഷും കോലംകെടുത്തുന്ന മലയാളത്തിന് ഭാസുര ഭാവിയുടെ സൂചന നൽകി ഹൈസ്കൂൾ വിഭാഗം മലയാളം പ്രസംഗം. കലർപ്പില്ലാത്ത ശുദ്ധമായ ഭാഷയിൽ സ്വതഃസിദ്ധ ഭാഷണവൈദഗ്ധ്യത്തോടെയായിരുന്നു മിക്കവരുടെയും പ്രസംഗം. 'മാറുന്ന മലയാളിയും മാഞ്ഞുപോകുന്ന നന്മയും' എന്നതായിരുന്നു വിഷയം. മത്സരാർഥികൾ വിഷയത്തിെൻറ സമഗ്രതയിലേക്ക് കടക്കുന്നതിൽ വിജയിച്ചുവെന്നത് പ്രസംഗകലയുടെ ഭാവിയിലേക്കുള്ള സൂചനയാണെന്ന് വിധികർത്താവ് പായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. ആഴത്തിലുള്ള വായനയും ചിന്തയും നിരീക്ഷണവും തുടരാൻ അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു. നോട്ടുനിരോധനം, ബാങ്കിങ് തകർച്ച തുടങ്ങിയ സാമ്പത്തിക മേഖലകൾ പരാമർശിച്ച വിദ്യാർഥികൾ സൗമ്യ, ജിഷ, വൃദ്ധജന പരിപാലനം, ലഹരി ഉപഭോഗം തുടങ്ങി വിവിധ വിഷയങ്ങളിലൂടെ കടന്നുപോയി. എട്ടുപേർ എ ഗ്രേഡും 10 പേർ ബിയും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story