Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 10:42 AM IST Updated On
date_range 8 Jan 2018 10:42 AM ISTഗ്രാമപഞ്ചായത്തിന് തലവേദനയായി പൊതുശ്മശാനം
text_fieldsbookmark_border
കരുവാരകുണ്ട്: വാർഷിക പദ്ധതിയിൽ വർഷംതോറും തുക നീക്കിവെക്കാറുള്ള പൊതുശ്മശാനം ഇത്തവണ ഗ്രാമപഞ്ചായത്തിന് തലവേദനയാകുന്നു. മാലിന്യ നിർമാർജന ഇനത്തിൽ പൊതുശ്മശാനത്തിനായി വകയിരുത്തിയ 27 ലക്ഷം രൂപ എന്തുചെയ്യുമെന്ന് തീരുമാനിക്കാനാവാതെ വട്ടംകറങ്ങുകയാണ് ഭരണസമിതി. ഈ വർഷം ബ്ലോക്ക് പഞ്ചായത്തിെൻറ 15 ലക്ഷമുൾപ്പെടെ, 42 ലക്ഷമാണ് വൈദ്യുതി ശ്മശാനത്തിന് നീക്കിവെച്ചിരുന്നത്. കക്കറയിൽ ഇതിന് പൊതുസ്ഥലവും കണ്ടുവെച്ചു. എന്നാൽ, കക്കറ ഗ്രാമസഭയിൽ ഇതിനെതിരെ പ്രതിഷേധമുയർന്നു. ഇതോടെ പകരം പദ്ധതികളുണ്ടാക്കി ആസൂത്രണ സമിതിക്ക് നൽകിയെങ്കിലും അവർ തള്ളുകയായിരുന്നു. ലക്ഷങ്ങൾ പാഴാകുമെന്ന് വന്നതോടെ കഴിഞ്ഞ ദിവസം പ്രസിഡൻറ് മുൻകൈയെടുത്ത് സർവകക്ഷി യോഗം വിളിച്ചു. ഇതിലും അഭിപ്രായ ഭിന്നതയുണ്ടായി. നാട്ടുകാർ എതിർക്കുന്നപക്ഷം ശ്മശാനം വേണ്ടെന്ന നിലപാടാണ് കോൺഗ്രസും സി.പി.എമ്മും എടുത്തത്. എന്നാൽ, പദ്ധതി ഒഴിവാക്കരുതെന്നും ശ്മശാനം യാഥാർഥ്യമാക്കണമെന്നും ബി.ജെ.പിയും ലീഗും ആവശ്യമുന്നയിച്ചു. ഭിന്നതയുണ്ടായതോടെ തിങ്കളാഴ്ച കക്കറയിൽ പ്രദേശവാസികളുടെ യോഗം വിളിക്കാൻ തീരുമാനിച്ച് സർവകക്ഷി യോഗം പിരിയുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, വൈസ് പ്രസിഡൻറ് സി.പി. ബിജിന, സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, അംഗം കെ. കുര്യച്ചൻ, കെ.പി. അലക്സാണ്ടർ, ടി.പി. ബാലൻ, പി. അനിൽ പ്രസാദ്, മാധവൻ കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story