Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:47 AM IST Updated On
date_range 6 Jan 2018 10:47 AM ISTവിളനാശം: നഷ്ടപരിഹാരം ഭാഗികമായി അനുവദിച്ചു
text_fieldsbookmark_border
കുഴൽമന്ദം: ജില്ലയിൽ വെള്ളപ്പൊക്കത്തിലും വരൾച്ചയിലും കൃഷി നശിച്ച കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഭാഗികമായി അനുവദിച്ചു. വിള നശിച്ച കർഷകർക്ക് 2012 മുതൽ പണം നൽകിയിട്ടില്ല. വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക് 3.66 കോടി രൂപയും വരൾച്ചയിൽ കൃഷി നശിച്ചവർക്കായി 19.34 കോടിയുമാണ് ഇപ്പോൾ അനുവദിച്ചത്. ഇതിനോടൊപ്പം കഴിഞ്ഞ രണ്ടാം വിളക്ക് കൃഷി ഇറക്കാത്ത കർഷകർക്ക് നഷ്ടപരിഹാരമായി നാലുകോടി രൂപയും അനുവദിച്ചു. ഹെക്ടറിന് 3000 രൂപ വീതമാണ് അനുവദിച്ചത്. വിള ഇറക്കിയ കർഷകരുടെ ഹെക്ടർ കണക്കിന് പാടങ്ങളാണ് ജലം ലഭിക്കാതെ നശിച്ചത്. ഈ പ്രശ്നം നിയമസഭയിൽ ചർച്ചയാകുകയും എല്ലാ കർഷകർക്കും നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. വിള ഇറക്കാത്ത കർഷകർക്ക് ഹെക്ടറിന് 6000 രൂപയും വിള നശിച്ച കർഷകർക്ക് ഹെക്ടറിന് 13,500 രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ചത്. 13,990 ഹെക്ടറാണ് കഴിഞ്ഞ രണ്ടാം സീസണിൽ വിള ഇറക്കാതെ തരിശിട്ടത്. 8.32 കോടി രൂപയാണ് ഈ വകയിൽ സർക്കാർ ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്യാനുള്ളത്. 19,702 ഹെക്ടർ നെൽകൃഷി ജില്ലയിൽ കഴിഞ്ഞ വർഷം നശിച്ചിരുന്നു. ഈ ഇനത്തിൽ 25.74 കോടി രൂപയാണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story