Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോൾ ടൗൺ...

പുലാമന്തോൾ ടൗൺ നവീകരണം: അനിശ്ചിതത്വം വിട്ടൊഴിയുന്നില്ല

text_fields
bookmark_border
പുലാമന്തോൾ: ഒന്നര വർഷമായിട്ടും പുലാമന്തോൾ ടൗൺ നവീകരണത്തിലെ അനിശ്ചിതത്വം വിട്ടൊഴിയുന്നില്ല. കഴിഞ്ഞവർഷം ജൂണിലാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ടൗൺ നവീകരണത്തി​െൻറ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇതി​െൻറ ഭാഗമായി ടൗണിലെ റോഡരികുകൾ കൈയേറി നിർമിച്ച കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയശേഷം ജൂലൈ ആരംഭത്തോടെ സർവകക്ഷി പിന്തുണയോടെ അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കുകയായിരുന്നു. പുലാമന്തോൾ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരവും ടൗൺ വികസനവും മുന്നിൽകണ്ട് വ്യാപാരി വ്യവസായികളും സർവകക്ഷി സമൂഹവും പൊതുജനങ്ങളും ടൗൺ നവീകരണ പ്രക്രിയക്ക് സർവ പിന്തുണയും നൽകുകയുണ്ടായി. തുടർന്ന്, ദിവസങ്ങൾ നീണ്ടുനിന്ന കുടിയൊഴിപ്പിക്കൽ പ്രക്രിയക്ക് ശേഷം ടൗണിൽ ഓവുചാലുകൾ നിർമിക്കുകയും റോഡി​െൻറ അരികുകൾ വീതി കൂട്ടുകയും ചില ഭാഗങ്ങളിൽ കോൺക്രീറ്റ് പ്രവർത്തനം നടത്തുകയും ചെയ്തു. ഇതോടെ ടൗൺ നവീകരണത്തിനായി നീക്കിവെച്ച 35 ലക്ഷം രൂപ തീരുകയായിരുന്നു. വകയിരുത്തിയതുകൊണ്ട് പണി പൂർത്തിയാക്കാൻ കഴിയാതായതോടെ ടൗൺ നവീകരണ പ്രവർത്തനത്തിന് മുന്നിൽ നിന്നിരുന്ന മഞ്ഞളാംകുഴി അലി എം.എൽ.എ രംഗത്തുനിന്ന് പിൻവലിയുകയായിരുന്നു. തുടർന്ന്, ടൗൺ നവീകരണം പുലാമന്തോൾ പഞ്ചായത്ത് ഭരണസമിതിയുടെ അഭിമാനപ്രശ്നമായി മാറിയതോടെ പൊതുമരാമത്ത് വകുപ്പിൽ സമ്മർദം ചെലുത്തിയാണ് വീണ്ടും 50 ലക്ഷം പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ഇതോടെ നവീകരണ പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെൻഡറും നടന്നു. മഴക്കാലമായതോടെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയായിരുന്നു. മഴക്കുശേഷം പ്രവൃത്തികൾ പുനരാരംഭിക്കുമെന്നായിരുന്നു അന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. മഴമാറി മാസങ്ങൾ കഴിഞ്ഞിട്ടും നവീകരണ പ്രവർത്തനത്തി​െൻറ ഒരു തുടക്കവും കാണാത്തതിൽ അധികൃതരുമായി ബന്ധപ്പെട്ടാൽ അവർക്കും, ടൗൺ നവീകരണ പ്രവർത്തനം ഏറ്റെടുത്ത കരാറുകാരനും എന്ന് പ്രവർത്തനം തുടങ്ങുമെന്നതിന് വ്യക്തമായ മറുപടി പറയാനാവുന്നില്ല. പ്രവർത്തനം നീണ്ടുപോവുന്നതി​െൻറ കാരണവും അവ്യക്തമാണ്. എന്നാൽ, വീതി കൂട്ടുന്നതിനായി റോഡരികിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച ഭാഗങ്ങളിൽ മുമ്പ് കൊണ്ടുവന്ന് നിരത്തിയ ക്വാറിവേസ്റ്റുകൾ ടൗണിലെ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദുരിതമാവുകയാണ്. ക്വാറിവേസ്റ്റിലെ പാറക്കല്ലുകൾ കാരണം റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാനും വഴിയാത്രക്കാർക്ക് കാൽനടയായി സഞ്ചരിക്കാനും പറ്റുന്നില്ല. നവീകരണത്തി​െൻറ ഭാഗമായി നീക്കംചെയ്ത പെരിന്തൽമണ്ണ, -പട്ടാമ്പി, -കൊളത്തൂർ റോഡുകളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാതായതോടെ വാഹനങ്ങൾക്കിടയിൽ റോഡിലെ വെയിലേറ്റാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയുടെ ഭാഗമായ പുലാമന്തോളിലൂടെ ദീർഘദൂര യാത്രാവാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് രാപ്പകൽ ഭേദമില്ലാതെ സഞ്ചരിക്കുന്നത്. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കൊഴിയാറില്ല. ഇനിയും ടൗൺ നവീകരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുന്നപക്ഷം പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പുലാമന്തോൾ പഞ്ചായത്ത് ഐ.എൻ.ടി.യു.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർക്ക് കഴിഞ്ഞ ദിവസം പരാതി നൽകി. pulamanthole town naveekaranam (പടം ടൗൺ നവീകരണത്തിനായി റോഡരികിൽ ക്വാറിവേസ്റ്റ് കൊണ്ടുവന്നിട്ടത് ദുരിതമായ അവസ്ഥയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story