Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:41 AM IST Updated On
date_range 6 Jan 2018 10:41 AM ISTപാട്ടുത്സവ്: ഗസല്‍ നിലാവില്‍ അലിഞ്ഞ് നിലമ്പൂര്‍
text_fieldsbookmark_border
നിലമ്പൂര്‍: പ്രണയവും വിരഹവും നൊമ്പരവും ഭക്തിയുമെല്ലാം ഇഴേചർന്ന ഗസലിൽ അലിഞ്ഞ് നിലമ്പൂർ. പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിെൻറ ഭാഗമായ ഗസല്‍ സന്ധ്യയിലാണ് പ്രമുഖ പിന്നണി ഗായകന്‍ മിഥുന്‍ ജയരാജ് ആലാപന വൈവിധ്യംകൊണ്ട് സംഗീതപ്രേമികളെ വിസ്മയിപ്പിച്ചത്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ശിഷ്യനായ മിഥുന്‍ ഹിന്ദുസ്ഥാനിയും ഖവാലിയുമെല്ലാം പാടിയപ്പോള്‍ അത് ആസ്വാദകര്‍ക്ക് അവിസ്മരണീയ സംഗീതവിരുന്നായി. ഗസല്‍സന്ധ്യക്കു മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി മൈന ഉമൈബാന്‍ മുഖ്യ പ്രഭാഷണം നടത്തി. പാട്ടുത്സവ് കൺവീനര്‍ പി.വി. സനില്‍കുമാർ, യു. നരേന്ദ്രൻ, വിനോദ് പി. മേനോൻ, അനില്‍ റോസ്, ഷാജി പി. തോമസ്, സി.കെ. ഇഖ്ബാൽ, ഷൗക്കത്തലി കോയാസ്, കെ. ഷബീറലി എന്നിവർ സംസാരിച്ചു. കോവിലകം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ വലിയകളം പാട്ട് നടക്കുന്നതിനാല്‍ ശനി, ഞായർ ദിവസങ്ങളിൽ കലാവിരുന്നുകളില്ല. എട്ടിന് പാട്ടുത്സവ് നഗരിയില്‍ മെഗാ സ്റ്റേജ് ഷോകള്‍ക്ക് തുടക്കമാവും. പന്ത്രണ്ടാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ വൈകീട്ട് ഏഴിന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പടം-1- പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിലെ ഗസല്‍സന്ധ്യ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story