Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:47 AM IST Updated On
date_range 21 Feb 2018 10:47 AM IST'വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം'
text_fieldsbookmark_border
വള്ളിക്കുന്ന്: പഞ്ചായത്തിലെ വ്യാജ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് എൽ.ഡി.എഫ് മെംബർമാർ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന അനങ്ങാടി സ്വദേശി മനാഫിനെ ചൊവ്വാഴ്ച രാവിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫിഷറീസ് വകുപ്പിൽനിന്ന് വീട് പുനരുദ്ധാരണത്തിനുള്ള ഫണ്ട് മനാഫ് കൈപ്പറ്റിയിരുന്നു. നേരത്തെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പഞ്ചായത്തിലെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story