Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 11:23 AM IST Updated On
date_range 14 Aug 2018 11:23 AM ISTമഴക്കെടുതി: അമരമ്പലത്ത് അവലോകന യോഗം ചേര്‍ന്നു
text_fieldsbookmark_border
പൂക്കോട്ടുംപാടം: മഴക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കുന്നതിെൻറ ഭാഗമായി അമരമ്പലം പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശിവദാസന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തി. രണ്ടു വീടുകൾ പൂർണമായും നാലുവീടുകൾ ഭാഗികമായും തകർന്നു. 43 വീടുകളിൽ വെള്ളം കയറി. 15 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്ന റിപ്പോര്‍ട്ട് അമരമ്പലം വില്ലേജ് ഓഫിസര്‍ ബിനു അവതരിപ്പിച്ചു. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങള്‍ ഉൾപ്പെടെ 15 ലക്ഷത്തിെൻറ നാശമുണ്ടായതായി കൃഷി ഓഫിസര്‍ ലിജു എബ്രഹാം പറഞ്ഞു. പകർച്ചവ്യാധിക്ക് സാധ്യതയുണ്ടെന്നും രോഗപ്രതിരോധ തയാറെടുപ്പിലാണെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. പര്‍വീന്‍ അറിയിച്ചു. ഗ്രാമീണ റോഡുകള്‍ തകര്‍ന്നതായും മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വാര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. വാര്‍ഡ് അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ഇടപ്പെടലുകള്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചതായി വിലയിരുത്തി. ദുരിതബാധിത മേഖലയില്‍നിന്ന് നാടിനെ തിരിച്ചുപിടിക്കാന്‍ സന്നദ്ധ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും ക്ലബുകളുടെയും സഹകരണം വേണമെന്നും പ്രസിഡൻറ് പറഞ്ഞു. ഫോട്ടോ ppm2 അമരമ്പലത്ത് മഴക്കെടുതി അവലോകനയോഗത്തില്‍ വില്ലേജ് ഓഫിസര്‍ ബിനു സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story