Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 10:42 AM IST Updated On
date_range 1 Aug 2018 10:42 AM ISTസാമ്പത്തിക തട്ടിപ്പിൽ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കോട്ടായി: സിനിമയെ വെല്ലുന്ന തിരക്കഥയിൽ പണം തട്ടിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. പ്രധാന പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. തൃശൂർ ചേലക്കര പങ്ങരപ്പള്ളി സ്വദേശികളായ ഗീത (50), ഷറഫുദ്ദീൻ (34) എന്നിവരെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. ഒന്നാംപ്രതി തൃശൂർ പൂങ്കുന്നം സ്വദേശി ജയശ്രീ, പെരുങ്ങോട്ടുകുറിശ്ശി മനക്കൽപ്പടി പരുവശ്ശേരി സുജിത് ചന്ദ്രൻ എന്ന ചന്തു എന്നിവർ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത്: ചേലക്കര ചെമ്മണ്ണൂർ ചിറ്റ്സ് ആൻഡ് ഫൈനാൻസിലെ സ്ഥിരം ഇടപാടുകാരിയാണ് ഗീത. ഇവർ തെൻറ സുഹൃത്ത് ജയശ്രീയുടെ സ്വർണാഭരണങ്ങൾ പെരുങ്ങോട്ടുകുറിശ്ശിയിലെ ധനകാര്യ സ്ഥാപനത്തിൽ എട്ട് ലക്ഷം രൂപക്ക് പണയത്തിലിരിക്കുന്നതായും അതെടുക്കാൻ സഹായിക്കണമെന്നും ഫൈനാൻസ് മാനേജറോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണവുമായി മാനേജർ, ഗീത, ഓട്ടോ ഡ്രൈവറായ ഷറഫുദ്ദീൻ എന്നിവർ കഴിഞ്ഞദിവസം വൈകീട്ട് പെരുങ്ങോട്ടുകുറിശ്ശിയിെലത്തി. ഇവിടെ ഇവരെ കാത്തുനിന്ന സുജിത്ത് ചന്ദ്രനും ജയശ്രീയും മാനേജറിൽനിന്നും എട്ടുലക്ഷം രൂപ വാങ്ങിയശേഷം പണയവസ്തു എടുത്തിട്ടുവരാമെന്ന് പറഞ്ഞ് ഇവരുടെ കാറിൽ പോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ധനകാര്യ സ്ഥാപനത്തിൽ പോയി അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു പണയവസ്തു ഇവിടെയില്ല എന്നറിയുന്നത്. തുടർന്ന് സ്ഥാപനത്തിെൻറ പരാതിയിൽ ഗീത, ഷറഫുദ്ദീൻ എന്നിവരെ െപാലീസ് ചോദ്യം ചെയ്തതോടെയാണ് എല്ലാവരും ചേർന്ന് നടത്തിയ തട്ടിപ്പ് പുറത്തറിയുന്നത്. ഗീത, ഷറഫുദ്ദീൻ എന്നിവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story