Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 10:36 AM IST Updated On
date_range 1 Aug 2018 10:36 AM ISTഅസം: കേന്ദ്ര സർക്കാറിേൻറത് നിഗൂഢ ശ്രമമെന്ന് യൂത്ത് ലീഗ്
text_fieldsbookmark_border
ന്യൂഡൽഹി: സുപ്രീംകോടതി നിർദേശത്തിെൻറ മറവിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള ബി.ജെ.പി ശ്രമത്തിെൻറ ഫലമാണ് അസമിലെ പൗരത്വ പ്രതിസന്ധിയെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആരോപിച്ചു. അസം ജനസംഖ്യയുടെ 10 ശതമാനത്തിലേറെ പേർ ഒരൊറ്റ നിമിഷംകൊണ്ട് ഇന്ത്യൻ പൗരന്മാരല്ലാതായി മാറുന്നു എന്നത് വലിയ മനുഷ്യാവകാശ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പുറത്തായതിൽ ഒന്നര ലക്ഷം പേർ വോട്ടർപട്ടികയിൽ പേരുള്ളവരാണ്. കുറ്റമറ്റ രീതിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നും പൗരത്വ രേഖകൾ ഹാജരാക്കാൻ മതിയായ സമയം നൽകണമെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ, ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story