Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 10:36 AM IST Updated On
date_range 1 Aug 2018 10:36 AM IST'ഇമാമാകാൻ സ്ത്രീകൾ ഹരജിയുമായി വന്നാൽ അനുവദിക്കുമോ?'
text_fieldsbookmark_border
ന്യൂഡൽഹി: പള്ളിയിൽ ഇമാമാകാൻ മുസ്‌ലിം സ്ത്രീകളും വൈദികരാകാൻ ക്രിസ്ത്യന്‍ സ്ത്രീകളും സുവര്‍ണ ക്ഷേത്രത്തില്‍ കാര്‍മികരാകാൻ സിഖ് സ്ത്രീകളും ഹരജിയുമായി വന്നാൽ സുപ്രീംകോടതി സമ്മതിക്കുമോ എന്ന് ശബരിമലയിലെ അയ്യപ്പ ഭക്തർക്കുവേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജു ശബരിമല കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിനോട് ചോദിച്ചു. സുപ്രീംകോടതിയെ വിമർശിച്ച രാഹുൽ ഇൗശ്വറിെൻറ വക്കാലത്ത് താൻ ഒഴിഞ്ഞുവെന്നും സുപ്രീംകോടതി ബാർ അസോ. മുൻ ട്രഷറർ കൂടിയായ അഡ്വ. വി.കെ. ബിജു ബെഞ്ചിെന അറിയിച്ചു. ഇതോടെ ശബരിമല കേസിൽ രാഹുൽ ഇൗശ്വറിന് വക്കീലില്ലാതായി. ദേവദാസി കേസും മുത്തലാഖും പോലെയല്ല ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണമെന്നും അത് പ്രതിഷ്ഠയുടെ താൽപര്യപ്രകാരമുള്ളതാണെന്നും ബിജു ചൂണ്ടിക്കാട്ടി. ബര്‍ഖ ദത്തിെൻറ ലേഖനം ആധാരമാക്കിയാണ് ശബരിമല വിഷയത്തിൽ ഹരജിക്കാർ കോടതിയെ സമീപിച്ചത്. അവിടുത്തെ ആചാരങ്ങളെക്കുറിച്ച് അറിയില്ലെന്ന് ബർഖ തന്നെ പറഞ്ഞതിനാൽ ഹരജി അപ്രസക്തമായതാണെന്ന് ബിജു വാദിച്ചു. ശബരിമലയെക്കുറിച്ച് നേരിട്ട് അറിയുന്നവരല്ല ഹരജിക്കാര്‍. അവന് പോകാമെങ്കില്‍ അവള്‍ക്കുമാകാം എന്നു പറയാനാവിെല്ലന്നും ആരു വരണമെന്ന് ആഗ്രഹിക്കാന്‍ പ്രതിഷ്ഠക്ക് അവകാശമുണ്ടെന്നും ബിജു ചുണ്ടിക്കാട്ടി. സുപ്രീംകോടതി അഭിഭാഷക ഉഷ നന്ദിനിക്കുവേണ്ടി അഡ്വ. ഗോപാല്‍ ശങ്കരനാരായണനും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story