Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 10:59 AM IST Updated On
date_range 23 April 2018 10:59 AM ISTകോഴവാങ്ങി നിയമനമെന്ന് ആരോപണം: പാലക്കാട് സർവിസ് സഹകരണ ബാങ്ക് പ്യൂൺ പരീക്ഷ യൂത്ത് കോൺഗ്രസ് തടഞ്ഞു
text_fieldsbookmark_border
പാലക്കാട്: കോഴവാങ്ങി നിയമനം ഉറപ്പിച്ചശേഷം പരീക്ഷ നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരീക്ഷ തടഞ്ഞു. കോൺഗ്രസ് ഭരണസമിതി നിയന്ത്രിക്കുന്ന പാലക്കാട് സർവിസ് സഹകരണ ബാങ്കിലാണ് അഴിമതി നടന്നെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. പ്യൂൺ തസ്തികയിലേക്കുള്ള നാല് ഒഴിവുകളിലേക്കാണ് പാലക്കാട് മോയൻസ് എൽ.പി സ്കൂളിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഏകദേശം 140ഓളം പേർ പരീക്ഷയെഴുതാനെത്തിയിരുന്നു. എന്നാൽ, ഓരോ തസ്തികക്കും 27 ലക്ഷം വീതം കോഴവാങ്ങി നിയമനം ഉറപ്പിച്ചതാണെന്നും ഉദ്യോഗാർഥികളുടെയും നാട്ടുകാരുടെയും കണ്ണിൽപ്പൊടിയിടാനാണ് പരീക്ഷ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബാങ്ക് ഡയറക്ടർ ബോർഡിലെ കോൺഗ്രസ് നേതാക്കൾ ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും വീതം വെക്കുകയാണെന്നും കോഴ നൽകിയവർക്ക് ചോദ്യപേപ്പർ മുൻകൂർ നൽകിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗാർഥികൾ പരീക്ഷയെഴുതാതെ മടങ്ങി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പാലക്കാട്, മലമ്പുഴ മണ്ഡലം ഭാരവാഹികളായ ബോബൻ മാട്ടുമന്ത, അനിൽ ബാലൻ, ഹരിദാസ് മച്ചിങ്ങൽ, ഷൈജു, സൗമ്യ വിനേഷ്, റിജേഷ്, ദാസൻ വെണ്ണക്കര, സിദ്ദീഖ് ഇരുപ്പശ്ശേരി, ദിലീപ് മാത്തുർ, സദ്ദാം, ബഷീർ പൂച്ചിറ, കെ.എൻ. സഹീർ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story