Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 10:48 AM IST Updated On
date_range 23 April 2018 10:48 AM ISTഉമ്മക്കും മകനും നാടിെൻറ യാത്രാമൊഴി
text_fieldsbookmark_border
ചെർപ്പുളശ്ശേരി: ഞായറാഴ്ച പുലർച്ച പട്ടാമ്പിയിലുണ്ടായ അപകടത്തിൽ മരിച്ച നെല്ലായ പേങ്ങാട്ടിരിയിലെ ഫുട്ബാൾതാരം മുഹമ്മദ് അജ്മലിനും മാതാവ് സുഹ്റക്കും നാടിെൻറ യാത്രാമൊഴി. ഇരുവരുടെയും ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പേങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. വല്യുപ്പ മൊയ്തുട്ടിയുടെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ മലപ്പുറം-പാലക്കാട് ജില്ലകളിലെ കാൽപന്ത് ആരാധകരും കളിക്കാരും സംഘാടകരുമടക്കം നിരവധി പേരെത്തി. എ വൺ ഫുട്ബാൾ അക്കാദമിയിലൂടെ വളർന്ന അജ്മലിെൻറ നിനച്ചിരിക്കാതെയുള്ള മരണത്തിൽ വിതുമ്പുകയാണ് പരിശീലകനായ എ വൺ സലാം. ജില്ല യൂത്ത് ഫുട്ബാളിൽ കഴിഞ്ഞ വർഷം മികച്ച സ്റ്റോപ്പർ ബാക്കായിരുന്ന അജ്മൽ കളിക്കാർക്ക് മാതൃകയായിരുന്നെന്ന് പറമ്പിൽ പീടിക ഓസ്കാർ കാക്കത്തോട് ടീം മാനേജർ പറഞ്ഞു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അകാലത്തിൽ മരിച്ച പിതാവിെൻറ ചികിത്സയുടെ സാമ്പത്തിക ഭാരം, മുടങ്ങിയ വിദ്യാഭ്യാസം, സഹോദരിയുടെ മകെൻറ ദുരന്ത മരണം, വാടക വീട്ടിൽനിന്ന് മോചനം... തുടങ്ങി ഒേട്ടറെ പ്രാരബ്ധങ്ങൾക്കിടയിലാണ് അജ്മൽ കളിക്കളത്തിൽ നിറഞ്ഞത്. ഖത്തർ കെ.എം.സി.സിക്ക് വേണ്ടി കളിക്കാൻ തുടർച്ചയായ നാലുവർഷം ക്ഷണം ലഭിച്ചിട്ടും ഉമ്മയെ വിട്ടുപോകാനാവാത്തതിനാൽ ഉപേക്ഷിക്കേണ്ടിവന്ന അജ്മലിെൻറ അന്ത്യയാത്രയിലും ഉമ്മ കൂടെയുണ്ടായെന്നത് യാദൃശ്ചികമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story