Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:57 AM IST Updated On
date_range 14 April 2018 10:57 AM ISTസംസ്ഥാന ഫലമായിട്ടും രക്ഷയില്ല; ചക്കക്ക് വില കയറുന്നില്ല
text_fieldsbookmark_border
കുഴൽമന്ദം: ചക്കയെ സംസ്ഥാന ഫലമായി സർക്കാർ പ്രഖ്യാപിച്ചിട്ടും രക്ഷയില്ല. കേരളത്തിലെ ചക്കക്കാലം കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനത്തേക്ക് ലോറികയറുകയാണ്. ശരാശരി 10 കിലോ തൂക്കം വരുന്ന ചക്കക്ക് ഇടനിലക്കാർ വെറും 25 രൂപ മാത്രമാണ് നൽകുന്നത്. തമിഴ്നാട്ടിലേക്ക് കടത്തുന്ന ചക്ക അവിടെ വിൽക്കുന്നതാകട്ടെ പത്തിരട്ടി അധികം വിലയിലും. ലോഡ് കണക്കിന് ചക്കയാണ് പ്രതിദിനം കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. നാട്ടിൽ പുറങ്ങളിൽനിന്നാണ് തുച്ഛവിലയ്ക്ക് ഇടനിലക്കാർ ചക്ക ശേഖരിക്കുന്നത്. ചിലർ സൗജന്യമായും ഇടനില കച്ചവടക്കാർക്ക് നൽകുന്നുണ്ട്. പഴുത്ത ചക്കയോട് പുതിയ തലമുറക്ക് താൽപര്യമില്ല എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ചക്ക അർബുദത്തിനും പ്രമേഹത്തിനും ഔഷധമാണെന്ന പ്രചാരണം ശക്തമായതോടെ ആവശ്യം വർധിച്ചിട്ടുണ്ട്. ദിനംപ്രതി നിരവധി പുതിയ മൂല്യവർധിത ഉൽപന്നങ്ങളാണ് പുറത്തിറങ്ങുന്നതും. നഗരങ്ങളിൽ ചക്ക ഫെസ്റ്റുകൾ സംഘടിപ്പിക്കുന്ന പ്രവണതയും വർധിക്കുന്നു. എന്നാൽ, ഇതെല്ലാം നഗരങ്ങളിൽ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ ചക്കക്ക് അത്ര വിപണി മൂല്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story