Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:27 AM GMT Updated On
date_range 14 April 2018 5:27 AM GMTപോക്കറ്റ് കാലിയാകാതെ വിഷുവുണ്ണാം
text_fieldsbookmark_border
പാലക്കാട്: വിഷു ആഘോഷിച്ച് പോക്കറ്റ് കാലിയാകുമെന്ന് ഇക്കുറി ആരും പേടിക്കേണ്ട. അവശ്യ സാധനങ്ങൾക്കും പച്ചക്കറിക്കും വിലക്കയറ്റമില്ലാത്തതാണ് ആളുകൾക്ക് ആശ്വാസമായത്. എന്നാൽ, കണികാണാൻ കണിവെള്ളരി വേണ്ടവർക്ക് പൊള്ളും. നല്ല ഇനം കിട്ടണമെങ്കിൽ കിലോക്ക് 100 രൂപ നൽകണം. ഇഞ്ചിക്കും ചെറുനാരങ്ങക്കും വില കൂടിയിട്ടുണ്ട്. ഇഞ്ചി വില മൂന്നക്കം തൊട്ടപ്പോൾ ചെറുനാരങ്ങ 90നടുത്തെത്തി. അതേസമയം മറ്റു പച്ചക്കറികൾക്കും പലവ്യഞ്ജനത്തിനും വലിയ വില വ്യത്യാസമില്ല. വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ, ബീൻസ്, പയർ, വെണ്ടക്ക തുടങ്ങിയവയൊക്കെ അമ്പത് രൂപക്ക് മുകളിലെത്തിയെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് കുറവാണ്. ചെറിയ ഉള്ളി 20 രൂപയിൽനിന്ന് 30ൽ എത്തി. കണി വെള്ളരിക്ക് കഴിഞ്ഞ ആഴ്ച 15 ആയിരുന്നു കിലോക്ക് വില. ഇപ്പോൾ അത് 50-70 വരെയെത്തിയിട്ടുണ്ട്. തമിഴ്‌നാടിന് പുറമേ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിയതോടെയാണ് വിലകുറഞ്ഞത്. ഇന്ധനവില വർധന പശ്ചാത്തലത്തിലാണ് ഇപ്പോൾ വില ഉയർന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. അരിയടക്കമുള്ള പലചരക്ക് വിപണിയിൽ കാര്യമായ വില വ്യത്യാസങ്ങളുണ്ടായിട്ടില്ല. സപ്ലൈകോ വഴി സാധനങ്ങൾ എത്തിച്ചതും റേഷൻ കടകളിൽ വിതരണം തുടങ്ങിയതും വിഷുച്ചന്തകൾ സജീവമായതും ഗുണമായി. ചിലയിടങ്ങളിൽ കണിക്കൊന്നയും വിൽപനക്ക് എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story