Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചക്കറി വില...

പച്ചക്കറി വില വർധനയില്ല; വിഷുവിന്​ കൈപൊള്ളില്ല

text_fields
bookmark_border
കൊച്ചി: മലയാളികളുടെ വിളവെടുപ്പ് ഉത്സവമായ വിഷു ഇത്തവണ കൈപൊള്ളാതെ ആഘോഷിക്കാം. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവിന് ക്ഷാമമില്ലാത്തതിനാൽ ഉത്സവ സീസണിലുണ്ടാകുന്ന പതിവ് വിലക്കയറ്റത്തിൽനിന്ന് മലയാളികൾ താൽക്കാലികമായെങ്കിലും രക്ഷപ്പെട്ടു. തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിന് പച്ചക്കറിയെത്തുന്നത്. കേരളത്തിലെ ഉത്സവ സീസൺ അനുസരിച്ചാണ് അവിടെ വിളവെടുപ്പ്. തമിഴ്നാട്ടിലെ ഒട്ടംഛത്രം, കമ്പം, തേനി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിനാവശ്യമായ പച്ചക്കറികളെത്തുന്നത്. ചൂടും വരൾച്ചയും ഉൽപാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ ലഭിച്ച മികച്ച വിളവാണ് മലയാളികൾക്ക് രക്ഷയായത്. ഉത്സവസീസണിൽ ആവശ്യം വർധിക്കുന്നതിനനുസരിച്ച് വലിയ വിലക്കയറ്റം ഇത്തവണയുണ്ടാകില്ല. അതേസമയം, വിഷുവിന് കണിയൊരുക്കാനുള്ള നിറമേറിയ നാടൻ കണിവെള്ളരി കിട്ടണമെങ്കിൽ നല്ല വില കൊടുക്കേണ്ടിവരും. കിലോക്ക് 19 രൂപയുണ്ടായിരുന്ന കണിവെള്ളരിക്ക് 30 രൂപ വരെയാണ് ഇപ്പോൾ വില. ശനിയാഴ്ച വില പിന്നെയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. എന്നാൽ, നിറം കുറഞ്ഞ മൈസൂർ വെള്ളരി കിലോ 20 രൂപക്ക് ലഭ്യമാണ്. ഏത്തക്കായ, ഞാലിപ്പൂവൻ, അച്ചിങ്ങ എന്നിവക്ക് വിലകൂടിയിട്ടുണ്ടെങ്കിലും ഉത്സവകാലത്തെപ്പോലെ കാര്യമായ വർധനയില്ല. അച്ചിങ്ങ വിലയിലാണ് കൂടിയ വർധന. കിലോക്ക് 45ൽ നിന്ന് 65 രൂപയായാണ് വില ഉയർന്നത്. ഏത്തക്കായ 40, ഞാലിപ്പൂവൻ 33 എന്നിങ്ങനെയാണ് വില. ഉള്ളി (25), സവാള (20) എന്നിവയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. വെണ്ടക്ക 45, കാരറ്റ് 30, ബീറ്റ്‌റൂട്ട് 30, പച്ചമുളക് 20, കാബേജ് 20, തക്കാളി 20, മുരിങ്ങക്കോൽ 30, ചേന 35, മത്തങ്ങ 15, ഉരുളക്കിഴങ്ങ് 25, പച്ചമാങ്ങ 30, ക്വാളി ഫ്ലവർ 30, ഏത്തപ്പഴം 47 മാമ്പഴം 80, പൈനാപ്പിൾ 48 എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ വിലനിലവാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story