Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 11:12 AM IST Updated On
date_range 5 April 2018 11:12 AM ISTതിരുമാന്ധാംകുന്നിൽ ദേവീസ്തുതിയുമായി ചവിട്ടുകളി അരങ്ങേറി
text_fieldsbookmark_border
പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 11 ദിവസത്തെ പൂരം സമാപിച്ചതിന് പിറ്റേന്ന് പൂരപ്പറമ്പിൽ ചവിട്ടുകളി അരങ്ങേറി. വള്ളുവനാടിെൻറ വിവിധ ദേശങ്ങളിൽനിന്നുള്ള ചെറുസംഘങ്ങളാണ് പൂരപ്പറമ്പിലെത്തി ചവിട്ടുകളി അവതരിപ്പിച്ചത്. ആസ്വദിക്കാൻ നിരവധി പേരെത്തി. 12 സംഘങ്ങളാണ് ചവിട്ടുകളി അവതരിപ്പിച്ചത്. അങ്ങാടിപ്പുറം അയ്യപ്പൻ, മുള്ള്യാകുർശ്ശിയിലെ കുഞ്ഞേവി എന്നിവരുടെ ടീമുകളാണ് ആദ്യം അവതരിപ്പിച്ചത്. ഇത്തവണ മണ്ണാർമല അയ്യപ്പനും സംഘവും ഒന്നാം സ്ഥാനവും ചെമ്മാണിയോട് വേലായുധൻ, നെല്ലൂർപിള്ളി അപ്പു എന്നിവരുെട സംഘങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. അങ്ങാടിപ്പുറം സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി മനോജ്, പി. വിശ്വനാഥൻ, കൃഷ്ണകുമാർ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി മണികണ്ഠൻ അങ്ങാടിപ്പുറത്തിന് സമ്മാനിച്ചു. പി. വിശ്വനാഥൻ ഉദ്ഘാടനം െചയ്തു. ഒടുവിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.സി. അയ്യപ്പൻ, വി. പത്മനാഭൻ, സി. സതീശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story