Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:33 AM GMT Updated On
date_range 5 April 2018 5:33 AM GMTഓർമകളോടിക്കളിച്ച മുറ്റത്ത് പെയ്തുതോരാതെ ഷഹബാസ്
text_fieldsbookmark_border
മലപ്പുറം: മീനച്ചൂടിൽ വെന്തുരുകിയ പകലിനൊടുവിൽ വന്നുമൂടിയ കാർമേഘങ്ങൾ മണ്ണിലിറങ്ങാൻ മടിച്ചുനിൽക്കെ വാക്കുകളും വരികളുമായി ആസ്വാദക ഹൃദയങ്ങളിൽ കുളിർമഴ പെയ്യിച്ച് ഷഹബാസ് അമൻ. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഷഹബാസിന് ജന്മനാടൊരുക്കിയ 'പ്രിയ പാട്ടുകാരന് മലപ്പുറത്തിെൻറ സ്നേഹം' പരിപാടി അരങ്ങേറിയത് അദ്ദേഹം കളിച്ചുവളർന്ന ടൗൺഹാൾ മുറ്റത്തുതന്നെയാണ്. കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും ബാല്യകാല സുഹൃത്തുക്കൾക്കും മുന്നിൽ കുറച്ചുനേരം അവരുടെ പഴയ റാഫിയായി ഷഹബാസ് ഓർമകളിലേക്ക് തിരിച്ചുനടന്നു. സ്നേഹത്തിനുള്ള നന്ദിപ്രകടനമായി വിഖ്യാതരുടെ ഗസലുകളടക്കം പഴയതും പുതിയതുമായ ഒരുപിടി ഗാനങ്ങളുടെ വിരുന്നും പ്രിയ ഗായകനൊരുക്കി. ആദ്യമായി വായിച്ച ഹാർമോണിയം മുന്നിൽവെച്ച് ഉമ്മ കുഞ്ഞിപ്പാത്തുവിനെയും ഗുരു ഗഫൂറിനെയും അരികിലിരുത്തിയായിരുന്നു ആലാപനം. പ്രിയപ്പെട്ടവർ ആശിർവദിച്ച് സംസാരിച്ചു. ഉപഹാരം ഉമ്മയും ഗുരുവും ചേർന്ന് കൈമാറി. മധു ജനാർദനൻ ആമുഖഭാഷണം നിർവഹിച്ചു. ഉപ്പൂടൻ ഷൗക്കത്ത്, ഹാരിസ് ആമിയൻ, വാളൻ സമീർ, റഫീഖ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story