Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെട്ടികുളങ്ങര ശാന്തിയെ...

ചെട്ടികുളങ്ങര ശാന്തിയെ അബ്രാഹ്മണനായതിനാൽ മാറ്റിയ സംഭവം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ ഫേസ്ബുക്ക്​​ പോസ്​റ്റ്

text_fields
bookmark_border
അബ്രാഹ്മണനെന്ന കാരണത്താല്‍ ഉത്തരവ് റദ്ദാക്കൽ; ദേവസ്വം കമീഷണര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി തിരുവനന്തപുരം: സുധികുമാറിനെ ചെട്ടികുളങ്ങര ശാന്തിയാക്കിയുള്ള നിയമന ഉത്തരവ് അബ്രാഹ്മണനെന്ന കാരണത്താല്‍ റദ്ദാക്കിയ തിരുവിതാംകൂര്‍ ദേവസ്വം കമീഷണര്‍ക്കെതിരെ തുടര്‍നടപടി ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സുധികുമാറിനെ ശാന്തിയായി നിയമിച്ച ഉത്തരവ് റദ്ദ് ചെയ്ത ദേവസ്വം ബോര്‍ഡി​െൻറ ഉത്തരവ് തിരുത്തണമെന്ന നിര്‍ദേശം ദേവസ്വംവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് നല്‍കി. സുധികുമാറിനെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തന്നെ നിയമിക്കണമെന്ന നിര്‍ദേശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായ നടപടിയാണ് കമീഷണറുടെ ഭാഗത്ത് നിന്നുണ്ടായത്. സുധികുമാറിനെ ക്ഷേത്രത്തില്‍ പൂജക്ക് കയറാന്‍ അനുവദിക്കില്ലെന്ന് ആർ.എസ്.എസുകാര്‍ ‍ഭീഷണിപ്പെടുത്തിയതായും അവര്‍ക്കൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില പ്രധാനികളും ഉള്ളതായും സുധികുമാര്‍ നേരിൽ പരാതി പറഞ്ഞിരുന്നു. 12 വര്‍ഷമായി പ്രധാനപ്പെട്ട ഏഴ് ക്ഷേത്രങ്ങളില്‍ ശാന്തിപ്പണി ചെയ്ത അനുഭവപരിചയമുണ്ട് സുധികുമാറിന്. ചാതുര്‍വര്‍ണ്യത്തി​െൻറ പുനഃസ്ഥാപനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് സുധികുമാര്‍ ശാന്തിയാകുന്നത് ചതുർഥിയായി തോന്നാം. ഇത് കേരളമാണെന്നേ അത്തരക്കാരെ ഓർമിപ്പിക്കാനുള്ളൂവെന്നും കടകംപള്ളി പോസ്റ്റിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story