Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:37 AM IST Updated On
date_range 28 Sept 2017 10:37 AM ISTബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ നടനെയോർത്ത് ലജ്ജിക്കുന്നുവെന്ന് വൈശാഖൻ
text_fieldsbookmark_border
ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ നടനെയോർത്ത് ലജ്ജിക്കുന്നുവെന്ന് വൈശാഖൻ വടകര: അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സൂപ്പർ സ്റ്റാറിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നുവെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. എഴുത്തുകാർ ചിന്തയുടെ കല കൈകാര്യം ചെയ്യുന്നവരാണ്. അതുകൊണ്ടാണ് എഴുത്തുകാരോട് ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കണമെന്ന് പറയുന്നത്. വടകരയിൽ കെ.പി. രാമനുണ്ണിയുടെ 'ചരമവാർഷികം' എന്ന നോവലിെൻറ ഇംഗ്ലീഷ് പരിഭാഷയായ 'ഡെത്ത് ആനിവേഴ്സറി'യും രാമനുണ്ണിയുടെ 'ദൈവത്തിെൻറ പുസ്തക'ത്തിെൻറ നാലാംപതിപ്പും കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമനടന്മാർ പ്രതിരോധം തീർക്കണമെന്ന് ആരും പറയാറില്ല. എഴുത്ത് ഒഴികെയുള്ള കലയുടെ വഴികളെല്ലാം പൂർണമായും കച്ചവടത്തിലെത്തിയിരിക്കുകയാണ്. അനുഭവങ്ങളാണ് നമ്മെ മനുഷ്യനാക്കുന്നതെന്നും ഒരാൾക്ക് അനുഭവിക്കാനാവുന്നതിന് പരിമിതികളുണ്ടെന്നും അതേസമയം ഒരു സാഹിത്യസൃഷ്ടി വായിക്കുമ്പോൾ നാം ജീവിതത്തിെൻറ പല തലങ്ങളിലേക്ക് എത്തുകയാണെന്നും ചരമവാർഷികത്തിെൻറ പരിഭാഷ നിർവഹിച്ച 'മാധ്യമം' അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അശ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story