Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.ആർ. അരവിന്ദാക്ഷ​െൻറ...

കെ.ആർ. അരവിന്ദാക്ഷ​െൻറ വിടവാങ്ങൽ മാതൃസംഘടനയിലേക്ക്​ മടങ്ങാനുള്ള ചർച്ചകൾക്കിടെ

text_fields
bookmark_border
കെ.ആർ. അരവിന്ദാക്ഷ​െൻറ വിടവാങ്ങൽ മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള ചർച്ചകൾക്കിടെ കോട്ടയം: എം.വി. രാഘവനൊപ്പം ഉറച്ചുനിന്ന കെ.ആർ. അരവിന്ദാക്ഷ​െൻറ അപ്രതീക്ഷിത വിടവാങ്ങൽ മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള ചർച്ചകൾക്കിടെ. എം.വി.ആറി​െൻറ മരണശേഷം എൽ.ഡി.എഫുമായി സഹകരിച്ചിരുന്ന സി.എം.പി അരവിന്ദാക്ഷൻ വിഭാഗം മുന്നണി പ്രവേശനം ആവശ്യപ്പെട്ട് കത്തുകൾ നൽകിയിരുന്നു. ഇത് പരിഗണിക്കപ്പെടാതിരുന്നതോടെ, ഒടുവിൽ സി.പി.എമ്മുമായി ലയനമെന്ന ആശയം മുന്നോട്ടുവെക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ഇത്തരമൊരു നിർദേശം വെച്ചതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സി.എം.പിയിൽ സജീവമായി. അടുത്തിടെ നടന്ന പാർട്ടി സംസ്ഥാന പഠനക്യാമ്പിൽ ഇതായിരുന്നു മുഖ്യവിഷയം. ലയനേശഷം തഴയപ്പെടുമോയെന്ന ആശങ്ക ഉയർന്നതോടെ, ലയന ശേഷം വിവിധ ഘടകങ്ങളിലേക്കു പരിഗണിക്കേണ്ട രണ്ടായിരത്തോളം നേതാക്കളുടെ പട്ടികയും തയാറാക്കി. എന്നാൽ, ഇക്കാര്യത്തിൽ സി.പി.എം ഉറപ്പെന്നും നൽകാത്തിനാൽ ചർച്ച തുടരുകയായിരുന്നു. ഇതിനിടെയാണ് നായകനെ തന്നെ സി.എം.പിക്ക് നഷ്ടമായിരിക്കുന്നത്. ഇതോടെ പാർട്ടിയുടെ നിലനിൽപും ആശങ്കയിലാണ്. സി.എം.പിയുടെ കോട്ടയം ജില്ല കമ്മിറ്റിയടക്കം വിവിധ ഒാഫിസുകളുടെ ഉടമസ്ഥതക്കായി അരവിന്ദാക്ഷൻ –സി.പി. ജോൺ വിഭാഗങ്ങൾ തമ്മിൽ കേസ് നടന്നുവരുകയുമാണ്. ബദൽരേഖയുടെ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് എം.വി. രാഘവൻ സി.എം.പി രൂപവത്കരിക്കുേമ്പാൾ ഒപ്പമുണ്ടായിരുന്നു അരവിന്ദാക്ഷൻ. 1986ൽ സി.പി.എം ജില്ല കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ് പാർട്ടി വിടുന്നത്. എസ്.എഫ്.െഎയിലൂടെയാണ് െപാതുരംഗത്തേക്ക് എത്തിയത്. കെ.എസ്.വൈ.എഫിലൂടെ കൂടുതൽ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭരംഗങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. തുടർന്ന് ഡി.വൈ.എഫ്.െഎയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു. അക്കാലത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് അരവിന്ദാക്ഷ​െൻറ പേരും ഉയർന്നുകേട്ടിരുന്നു. എം.വി.ആർ അവശനായതിനെത്തുടർന്ന് പാർട്ടി സെക്രട്ടറി ചുമതല ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യാത്യാസത്തിൽ 2014ൽ അരവിന്ദാക്ഷ​െൻറയും സി.പി. ജോണി​െൻറയും നേതൃത്വത്തിൽ സി.എം.പി രണ്ടായി. അരവിന്ദാക്ഷൻ വിഭാഗം ഇടതിെനാപ്പം നിന്നപ്പോൾ. സി.പി. ജോണി​െൻറ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫിൽ തുടർന്നു. സഹകാരിയെന്നതിെനാപ്പം ഫിലിം സൊസൈറ്റി പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story