Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:09 AM GMT Updated On
date_range 20 Sep 2017 5:09 AM GMTവിദേശത്തുനിന്ന് മണൽ ഇറക്കുമതി ചെയ്യാൻ തീരുമാനം
text_fieldsbookmark_border
വിദേശത്തുനിന്ന് മണൽ ഇറക്കുമതി ചെയ്യാൻ തീരുമാനം തിരുവനന്തപുരം: നിർമാണ മേഖലക്കാവശ്യമായ മണലിെൻറ ലഭ്യത ഇറക്കുമതിയിലൂടെ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. മണലിെൻറ കടുത്ത ദൗർലഭ്യവും അമിതമായി മണൽ വാരുന്നതുമൂലമുളള പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്. വിദേശത്തുനിന്ന് മണൽകൊണ്ടുവരുന്നതിന് ഇപ്പോൾ നിയമപരമായ തടസ്സങ്ങളില്ല. കൊച്ചി തുറമുഖം വഴി മണൽ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് സംസ്ഥാന സർക്കാറിെൻറ മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ പെർമിറ്റ് ആവശ്യമാണ്. ഇറക്കുമതി ചെയ്യാൻ താൽപര്യമുളളവർക്ക് വകുപ്പ് പെർമിറ്റ് നൽകും. മലേഷ്യ, വിയറ്റ്നാം, കംബോഡിയ മുതലായ രാഷ്്ട്രങ്ങളിൽ മണൽ വേണ്ടത്ര ലഭ്യമാണ്. കേരളത്തിന് ഒരു വർഷം മൂന്ന് കോടി ടൺ മണൽ ആവശ്യമുണ്ട്. ഇതിെൻറ ചെറിയ ശതമാനം മാത്രമേ പുഴകളിൽനിന്ന് ലഭിക്കുന്നുള്ളൂ. ഇത് കാരണം നിർമാണ മേഖലയിൽ പ്രതിസന്ധിയുണ്ട്. ദൗർലഭ്യം കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇപ്പോൾ ക്യുബിക് അടിക്ക് 140 രൂപ വരെ വിലയുണ്ടെന്നും യോഗം വിലയിരുത്തി. യോഗത്തിൽ വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആൻറണി, തുറമുഖ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി എം. ശിവശങ്കർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story