Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:15 AM GMT Updated On
date_range 12 Sep 2017 5:15 AM GMTഒറ്റപ്പാലം താലൂക്ക് ആശുപത്രി: സ്ഥലം വീണ്ടെടുപ്പ് വീണ്ടും നിയമക്കുരുക്കിൽ
text_fieldsbookmark_border
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയുടെ അന്യാധീനപ്പെട്ട സ്ഥലം വീണ്ടെടുക്കാനുള്ള നടപടികൾക്ക് കോടതിയുടെ സ്റ്റേ ഉത്തരവ് വീണ്ടും തിരിച്ചടിയാവുന്നു. സി.പി.എം നേതാവ് കൂടിയായ ഒറ്റപ്പാലം ഗ്രൂപ് ആശുപത്രി കമ്മിറ്റി പ്രസിഡൻറ് നൽകിയ ഹർജിയിലാണ് ഹൈേകാടതിയിൽ നിന്ന് സ്ഥലം ഒഴിപ്പിക്കുന്നതിനെതിരെ വീണ്ടും സ്റ്റേ ഉത്തരവുണ്ടായത്. ഇതേതുടർന്നാണ് റവന്യു വകുപ്പ് ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ നിർത്തിവെച്ചത്. ഒറ്റപ്പാലം ഗ്രൂപ് ആശുപത്രി സൊസൈറ്റിയിൽനിന്ന് ആശുപത്രിക്ക് ഭൂമി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ പി.എം.എ. ജലീൽ ലോകായുക്ത മുഖേന നൽകിയ പരാതിയിലാണ് താലൂക്ക് അന്യാധീനപ്പെട്ട 14 സെൻറ് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നിർദേശിച്ചത്. 1957--58 കാലഘട്ടത്തിൽ ആരോഗ്യസേവനവുമായി രംഗത്തുണ്ടായിരുന്ന സ്കിപ്പോയുടെ കൈവശമുണ്ടായിരുന്ന ഭൂമി 1975ൽ ഒറ്റപ്പാലം ഗ്രൂപ് ആശുപത്രി കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് കൈമാറിയിരുന്നു. ഭൂമി കൈവശമുള്ള സൊസൈറ്റി സ്ഥലം പതിച്ചുകിട്ടണമെന്ന ആവശ്യവുമായി 1987ൽ സർക്കാരിന് ഹർജി നൽകിയിരുന്നു. എന്നാൽ മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും ഹർജിയിൽ തീർപ്പ് കൽപിക്കാതെ സർക്കാർ കാട്ടിയ അലംഭാവമാണ് സർക്കാർ ഭൂമി സൊസൈറ്റിയുടെ കൈപ്പിടിയിലാക്കാൻ ഇടയാക്കിയത്. പി.എം.എ. ജലീലിെൻറ പരാതിയെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് പത്തിന് മൂന്ന് പതിറ്റാണ്ട് മുമ്പ് സൊസൈറ്റി സമർപ്പിച്ച അപേക്ഷ സർക്കാർ നിരസിച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. ആശുപത്രി, സൊസൈറ്റിക്ക് നടത്തിയ കൈമാറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 1991ൽ ഒറ്റപ്പാലം സബ് കലക്ടർ ഈ സ്ഥലവും കെട്ടിടവും താലൂക്ക് ആശുപത്രിക്ക് തിരികെ നൽകിയിരുന്നു. എന്നാൽ സൊസൈറ്റി ഭാരവാഹികൾ ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചതോടെ വീണ്ടും സ്ഥലം അവരുടെ കൈവശം തന്നെ തുടർന്ന് വന്നു. സ്ഥലം കൈമാറ്റം ചെയ്യാവുന്ന ഭൂമിയല്ലെന്ന് ചൂണ്ടിക്കാട്ടി കലക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. താലൂക്ക് ആശുപത്രിക്ക് സ്ഥലം വിട്ടുകൊടുക്കാവുന്നതാണെന്ന ശിപാർശയോടെ കലക്ടർ ലാൻഡ് റവന്യു കമീഷണർ മുഖേന പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി സ്ഥലം വിട്ടുനൽകണമെന്ന ആശുപത്രി സൂപ്രണ്ടിെൻറ അപേക്ഷയും സർക്കാർ ഗൗരവമായി എടുത്തിരുന്നില്ല. സർക്കാർ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പി.എം.എ. ജലീൽ ലോകായുക്തയെ സമീപിച്ചത്. സ്ഥലം പതിച്ചുകിട്ടാനായി സൊസൈറ്റി സമർപ്പിച്ച അപേക്ഷയിൽ തീരുമാനം ഉണ്ടാകുന്നതുവരെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു 1992 ജൂലൈ 14ലെ കോടതി ഉത്തരവ്. ഇതിനിടെ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് മാർബിൾ കച്ചവടത്തിനായി വർഷങ്ങളോളം നൽകി സൊസൈറ്റി ഭാരവാഹി വാടക വാങ്ങിക്കുന്നതായി ആരോപണവും ഉയർന്നിരുന്നു. സ്ഥലം വീണ്ടെടുത്ത് താലൂക്ക് ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജലീൽ പരാതി നൽകിയത്. ഹൈകോടതി സ്റ്റേയെ മുൻനിർത്തി ഒഴിപ്പിക്കൽ നടപടി തടഞ്ഞ സാഹചര്യത്തിൽ സ്റ്റേ നീക്കം ചെയ്യാനുള്ള നടപടികളിൽ നിയമപരമായി കക്ഷിചേരാനുള്ള ഒരുക്കത്തിലാണ് പരാതിയുമായി രംഗത്തുള്ള പി.എം.എ. ജലീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story