Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:15 AM GMT Updated On
date_range 7 Sep 2017 8:15 AM GMTറോഹിങ്ക്യ: പ്രാർഥന ദിനം നാളെ
text_fieldsbookmark_border
പാലക്കാട്: മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടക്കുന്ന വർഗീയ അതിക്രമങ്ങൾക്കെതിരെ സോളിഡാരിറ്റി വെള്ളിയാഴ്ച പ്രാർഥന ദിനം ആചരിക്കും. ഭരണകൂട ഒത്താശയോടെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാൻ ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് എ.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലുഖ്‌മാൻ ആലത്തൂർ, ഷാജഹാൻ കൊല്ലങ്കോട്, അക്ബറലി അലനല്ലൂർ, ശിഹാബ് നെന്മാറ, ജംഷീർ ആലത്തൂർ, ഷാക്കിർ അഹ്മദ്, നൗഷാദ് അലവി എന്നിവർ സംസാരിച്ചു. നെല്ല്വില കുറച്ച് മില്ലുടമകൾ; കർഷകർക്ക് ഇരുട്ടടി കുഴൽമന്ദം: സർക്കാറിെൻറ നെല്ല് സംഭരണം തുടങ്ങാൻ ഒരുമാസം ബാക്കിനിൽക്കെ മില്ലുടമകൾ വില കുറച്ചത് കർഷകർക്ക് ഇരുട്ടടിയായി. ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിെച്ചങ്കിലും സർക്കാർ സപ്ലൈകോ മുഖേന കർഷകരിൽനിന്ന് താങ്ങുവിലയ്ക്ക് നെല്ല് സംഭരിക്കൽ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. മഴ കാരണം കൊയ്തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനുള്ള അസൗകര്യവും സാമ്പത്തിക ഞെരുക്കവും കാരണം സ്വകാര്യ മില്ലുടമകൾക്ക് ഏജൻറുമാർ മുഖേന കുറഞ്ഞ തുകക്ക് നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്. ചാക്കിൽകെട്ടി സൂക്ഷിച്ചാൽ രണ്ട് ദിവസത്തിനകം മുള വരും. സപ്ലൈകോ മുഖേന നെല്ല് സംഭരിക്കണമെങ്കിൽ നെല്ലിലെ ഈർപ്പത്തിെൻറ അംശം 17 ശതമാനത്തിൽ കൂടാൻ പാടില്ല. എന്നാൽ, ഏജൻറുമാർ നേരിട്ട് സംഭരിക്കുകയാെണങ്കിൽ ഇത് ബാധകമല്ല. ജില്ലയിൽ ഇപ്പോൾ ജ്യോതി നെല്ലിന് കിലോക്ക് 20 രൂപയും മറ്റു നെല്ലിന് 18 രൂപയുമാണ് ലഭിക്കുന്നത്. അതേസമയം, നെല്ലുവില വർധിപ്പിക്കണമെന്ന കർഷകരുടെ അവശ്യത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടിസ്ഥാന സംഭരണ വിലയിലുണ്ടായ 80 പൈസയുടെ വർധന മാത്രമാണ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാം സീസണിൽ വരൾച്ച രൂക്ഷമായതോടെ താങ്ങുവിലയും മറികടന്ന് 26 രൂപ വരെ നൽകി നെല്ല് സംഭരിച്ചിരുന്നു. ഇത്തവണയും പതിനായിരത്തോളം ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും നെല്ലുവില കുറച്ചത് കർഷകരെ ചൂഷണം ചെയ്യാനാെണന്ന ആക്ഷേപം ശക്തമാണ്. ഉത്തരേന്ത്യയിലെ വിളെവടുപ്പുകാലം അടിസ്ഥാനമാക്കിയാണ് കേന്ദ്രം സംഭരണകാലം നിശ്ചിയിച്ചിട്ടുള്ളത്. ഇത് കേരളത്തിലെ കർഷകർക്ക് പ്രയാസമാകുകയാണ്. സംഭരണ സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ഒന്നാം വിളയ്ക്ക് ജില്ലയിൽനിന്ന് 1.03 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇത്തവണ ശരാശരി 90,000 മെട്രിക് ടൺ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതുവരെ 35,071 കർഷകരാണ് ജില്ലയിൽ സപ്ലൈകോ മുഖേന നെല്ല് സംഭരണത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story