Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:35 AM IST Updated On
date_range 28 Oct 2017 10:35 AM ISTആരാധകൻ വില്ലനായി പൊലീസ് പിടിയിൽ; രക്ഷപ്പെടുത്താൻ നായകനായി ലാൽ
text_fieldsbookmark_border
കണ്ണൂർ: ആവേശംമൂത്ത് വില്ലൻ സിനിമയുടെ ആക്ഷൻ രംഗം മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ, സാക്ഷാൽ മോഹൻലാൽ ഇടപെട്ട് രക്ഷിച്ചു. ചെമ്പൻതൊട്ടി സ്വദേശിയും വർക്ഷോപ് ജീവനക്കാരനുമായ ജോബിഷ് തകടിയേലാണ് (33) തിയറ്ററിൽ വെച്ച് പൊലീസ് പിടിയിലായത്. ലാലിെൻറ കടുത്ത ആരാധകനായ യുവാവിനെ രക്ഷിക്കാൻ അദ്ദേഹത്തെതന്നെ ഫാൻസ് അസോസിയേഷൻ ഇടപെടീക്കുകയായിരുന്നു. കണ്ണൂർ സവിത തിയറ്ററിൽ ഇന്നലെ പുലർച്ചെ ലാൽ ആരാധകർക്കുവേണ്ടി നടത്തിയ പ്രദർശനത്തിനിടെയാണ് ജോബിഷ് സിനിമയിലെ സംഘട്ടനരംഗങ്ങൾ ഫോൺ കാമറയിൽ ചിത്രീകരിച്ചത്. ഇത് ശ്രദ്ധയിൽപെട്ട വിതരണക്കാർ വിവരമറിയിച്ചതിെന തുടർന്ന് പൊലീസ് എത്തി ഇയാെള കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ താൻ ലാലേട്ടെൻറ ഫാനാണെന്നും സ്ക്രീനിൽ പുഷ്പവൃഷ്ടി നടത്തുന്നത് ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ആദ്യഷോ കാണുന്നതിന് പുലർച്ചെതന്നെ കിേലാമീറ്ററുകൾ യാത്രചെയ്ത് എത്തിയതായും ഇയാൾ പറഞ്ഞു. അന്വേഷണത്തിൽ വ്യാജ സിനിമാ പതിപ്പ് നിർമിക്കാനുള്ള ശ്രമമല്ലെന്ന് ബോധ്യമായി. മോഹൻലാലിെൻറ എല്ലാ സിനിമകളും ആദ്യ ഷോ കാണുന്നതിന് എത്താറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ, യുവാവിനെതിരെ കേസെടുക്കരുതെന്നും വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് മോഹൻലാലിെൻറ സന്ദേശം പൊലീസിന് ലഭിക്കുകയും ചെയ്തു. ഫാൻസ് അസോസിയേഷനുമായും സിനിമാ സംവിധായകനുമായും ബന്ധപ്പെട്ടതോടെയാണ് വിവരം മോഹൻലാൽ അറിഞ്ഞത്. ഇതോടെ ജോബിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story