Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:15 AM GMT Updated On
date_range 20 Oct 2017 5:15 AM GMTബലിപിണ്ഡങ്ങൾ നിള ഏറ്റുവാങ്ങി; ആയിരങ്ങൾക്ക് സായൂജ്യം
text_fieldsbookmark_border
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ തുലാംമാസ വാവിനെത്തിയ ആയിരങ്ങൾക്ക് പിതൃതർപ്പണ സായൂജ്യം. 14 കർമികളുടെ സാന്നിധ്യത്തിൽ അരി, എള്ള്, പൂവ്, ചന്ദനം, ദർഭ തുടങ്ങിയ ബലിവസ്തുക്കളാൽ നാക്കിലയിലൊരുക്കിയ ബലിപിണ്ഡമാണ് നിളയിൽ സമർപ്പിച്ച് അവർ സായൂജ്യമടഞ്ഞത്. വ്യാഴാഴ്ച പുലർച്ച രണ്ടരക്കാരംഭിച്ച കർമങ്ങൾ 11 വരെ നീണ്ടു. ക്ഷേത്രാങ്കണത്തിലെ ആൽത്തറയിൽ പ്രദക്ഷിണവും ക്ഷേത്രദർശനവും വഴിപാടുകളും നടത്തിയാണ് വിശ്വാസികൾ തിരിച്ചുപോയത്. ഭാരതപ്പുഴയിലെ തൃത്താല മുതൽ ചമ്രവട്ടം വരെയും തൂതപ്പുഴയിലെ തിരുവേഗപ്പുറ ക്ഷേത്രം മുതൽ കരിയന്നൂർ റെയിൽവേ പാലം വരെയും ഇരുകരകളിലും നിരവധി പേർ ബലികർമങ്ങൾ നടത്തിയെങ്കിലും നാവാമുകുന്ദ ക്ഷേത്രക്കടവിലായിരുന്നു തിരക്കധികവും. സാമൂതിരി സെൻട്രൽ ദേവസ്വം സൂപ്രണ്ട് വി. ഹരിദാസ്, നാവാമുകുന്ദ ദേവസ്വം മാനേജർ കെ. പരമേശ്വരൻ, വള്ളിക്കുന്ന് നിറൈങ്കതക്കോട്ട ദേവസ്വം മാനേജർ സംഗമേഷ് വർമ, പന്നിയൂർ ദേവസ്വം മാനേജർ ടി. നാരായണൻ നായർ, മലബാർ ദേവസ്വം പ്രതിനിധി പി. ബാബുരാജ്, എന്നിവർ ബലികർമങ്ങൾക്ക് നേതൃത്വം നൽകി. തിരൂർ സി.ഐ ഷാജി, ലീഡിങ് ഫയർമാൻ മുരളീധരൻ, തിരൂർ ജില്ല ആശുപത്രിയിലെ ഡോ. പി.ഐ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സുരക്ഷ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി. Photo: തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ നടന്ന ബലിതർപ്പണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story