Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:05 AM GMT Updated On
date_range 19 Oct 2017 5:05 AM GMTമൂന്നര മാസം മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ
text_fieldsbookmark_border
ജൂൺ 23ന് കാണാതായ കണ്ണൂർ സ്വദേശി ജയേഷിെൻറ മൃതദേഹമാണ് കണ്ടെത്തിയത് നജിം കൊച്ചുകലുങ്ക് റിയാദ്: മൂന്നര മാസം മുമ്പ് കാണാതായ മലയാളി യുവാവിെൻറ മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ജൂൺ 23ന് രാവിലെ റിയാദ് നസീമിലെ താമസസ്ഥലത്തുനിന്ന് കാണാതായ കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.കെ. ജയേഷിെൻറ (39) മൃതദേഹമാണ് ചൊവ്വാഴ്ച സഹോദരനും സാമൂഹിക പ്രവർത്തകരും മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞത്. റീട്ടെയിൽ വേൾഡ് ട്രേഡിങ് (ഡൈസോ ജപ്പാൻ) കമ്പനി ജീവനക്കാരനായ ജയേഷ് രാവിലെ താമസസ്ഥലത്തുനിന്ന് പോയതാണ്. പിന്നീട് ഒരു വിവരമുണ്ടായിരുന്നില്ല. 'ഗൾഫ് മാധ്യമം' ഉൾപ്പെടെ തിരോധാന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സാമൂഹിക പ്രവർത്തകരും ബന്ധുക്കളുമെല്ലാം വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ശുമൈസി മോർച്ചറിയിലുൾപ്പെടെ ഇൗ കാലയളവിൽ അന്വേഷണം നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിയാദ് മൻഫുഅ പൊലീസ് സ്റ്റേഷൻ അധികൃതർ മൃതദേഹത്തെ കുറിച്ച് ഇന്ത്യൻ എംബസിയെ അറിയിച്ചത്. എംബസിയിൽനിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ കേളി സാംസ്കാരിക വേദി ഭാരവാഹി കിഷോർ ഇ. നിസാമും ജയേഷിെൻറ മൂത്ത സഹോദരൻ കെ.കെ. സുരേഷും മോർച്ചറിയിൽ പോയി മൃതദേഹം തിരിച്ചറിഞ്ഞു. ജയേഷിനെ കാണാതായ ഉടൻ കമ്പനി പാസ്പോർട്ട് വിഭാഗത്തിന് വിവരം നൽകി ഒളിച്ചോടിയവരുടെ പട്ടികയിൽപെടുത്തി 'ഹുറൂബാ'ക്കിയിരുന്നു. ഇൗ നിയമകുരുക്കഴിച്ചാൽ മാത്രമേ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാകാൻ കഴിയൂ. ഇതിനുള്ള നീക്കം 'കേളി'യുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്്. 10 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന ജയേഷ് കാണാതാവുന്നതിന് നാല് ദിവസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനാൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ജൂൺ 23ന് രാവിലെയാണ് മുറിയിൽനിന്ന് ഇറങ്ങിപ്പോയത്. അന്നുതന്നെ മരിച്ചതായാണ് പൊലീസ്, ആശുപത്രി രേഖകളിലുള്ളത്. രാത്രി 9.45ഒാടെ മരണം സംഭവിച്ചതായി രേഖകൾ പറയുന്നു. മൻഫുഅ മേഖലയിലെ ഒരു കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വാഭാവിക മരണമെന്നാണ് നിഗമനം. മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ള മൃതദേഹങ്ങൾ മോർച്ചറിയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് പൊലീസ് എംബസിയെ ബന്ധപ്പെട്ടത്. ബാലൻ – നളിനി ദമ്പതികളുടെ മകനാണ്. ജിദ്ദ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗമായ സുരേഷിനെ കൂടാതെ സബിത എന്ന സഹോദരിയുമുണ്ട്. സിന്ധുവാണ് ഭാര്യ. കുട്ടികളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story