Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 10:41 AM IST Updated On
date_range 3 Oct 2017 10:41 AM ISTമോദിയെയും യോഗിയെയും രൂക്ഷമായി പരിഹസിച്ച് നടൻ പ്രകാശ് രാജ്
text_fieldsbookmark_border
'കഴിവുള്ള ഇൗ നടന്മാരെ കാണുേമ്പാൾ എെൻറ അഞ്ച് ദേശീയ പുരസ്കാരങ്ങളും അവർക്ക് നൽകാൻ തോന്നുന്നു' –ഇഖ്ബാൽ ചേന്നര ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും നാട്യങ്ങളെ പരിഹസിച്ച് ചലച്ചിത്ര നടൻ പ്രകാശ് രാജ്. തനിക്ക് കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മോദിയുടെയും യോഗിയുടെയും 'അഭിനയ'ത്തിന് നൽകാൻ തോന്നുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ബംഗളൂരുവിൽ ഡി.വൈ.എഫ്.െഎ കർണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ പ്രകാശ് രാജ് വിമർശിച്ചു. ഗൗരി ലേങ്കഷിെൻറ കൊലപാതകം ആഘോഷിക്കുന്നവരെ സോഷ്യൽ മീഡിയയിൽ പിന്തുണക്കുന്നത് അദ്ദേഹം നിഷേധിച്ചിട്ടില്ലെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകൾ മോദി പിന്തുടരുന്നുണ്ട്. എെൻറ പ്രിയ സുഹൃത്ത് ഗൗരിയെ കൊന്നത് ആരാണെന്ന് നമുക്കറിയില്ല. പക്ഷേ, സോഷ്യൽ മീഡിയയിൽ ആരാണ് ഇത് ആഘോഷിക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്രയും വഷളൻ പരാമർശങ്ങൾ നടത്തുന്നവരെ ഇതുവരെ കണ്ടിട്ടില്ല. വിഷം ചീറ്റുന്ന ചില ട്വിറ്റർ അക്കൗണ്ടുകൾ പ്രധാനമന്ത്രിയെ പിന്തുടരുന്നവയാണ്. അദ്ദേഹം ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഞാനൊരു വിഡിയോ കണ്ടിരുന്നു. അതിലെ വ്യക്തി ഉത്തർപ്രദേശ് മുഖ്യമന്ത്രിയാണോ അേതാ അമ്പലത്തിലെ പൂജാരിയാണോ എന്നു പറയാനാവില്ല. അയാൾ ഇരട്ട റോൾ അഭിനയിക്കുകയാണ്. കഴിവുള്ള ഇൗ നടന്മാരെ കാണുേമ്പാൾ, എെൻറ അഞ്ചു ദേശീയ പുരസ്കാരങ്ങളും അവർക്കു നൽകാൻ തോന്നുന്നു–പ്രകാശ് രാജ് പറഞ്ഞു. എന്നാൽ, പ്രകാശ് രാജിെൻറ പ്രസ്താവന ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. താൻ ദേശീയ പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും കഴിവിന് ലഭിച്ച അംഗീകാരങ്ങൾ തിരിച്ചുനൽകാൻ മാത്രം വിഡ്ഢിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story