Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:33 PM GMT Updated On
date_range 17 May 2017 3:33 PM GMTകടലുണ്ടിപ്പുഴയിൽ വെള്ളമില്ല; ജലനിധി പദ്ധതി അവതാളത്തിൽ
text_fieldsbookmark_border
കോട്ടക്കൽ: കടുത്ത വേനലിൽ കടലുണ്ടിപ്പുഴ വറ്റിവരണ്ടതോടെ എടരിക്കോട് പഞ്ചായത്തിലെ മെഗാ കുടി വെള്ള പദ്ധതി അവതാളത്തിൽ. പുഴയിലെ മുപ്രാണിക്കയത്താണ് പദ്ധതിയുടെ കിണറും ടാങ്കും പ്രവർത്തിക്കുന്നത്. കിണറിൽ വെള്ളമില്ലാതായതോടെ മണ്ണുമാന്തിയുടെ സഹായത്തോടെ പുഴയിൽ മണ്ണ് നീക്കി നിലവിലുള്ള വെള്ളം കെട്ടി നിർത്തി. കാലവർഷം കനിഞ്ഞില്ലെങ്കിൽ ഇതിനും തിരിച്ചടി നേരിട്ടേക്കും. 1600ഓളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് സ്കീം ലെവൽ എക്സിക്യുട്ടീവ് കമ്മിറ്റി നടത്തുന്ന പഞ്ചായത്തിെൻറ ജലനിധി പദ്ധതി. 2007ൽ ആരംഭിച്ച പദ്ധതിക്ക് ഒരു കോടി രൂപയോളം ചെലവഴിച്ചു കഴിഞ്ഞു. 35 കുതിരശക്തിയുള്ള മൂന്ന് മോട്ടോറിെൻറ സഹായത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനം. വെള്ളം കുറഞ്ഞതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. തൽസ്ഥിതി തുടർന്നാൽ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് കമ്മിറ്റി പ്രസിഡൻറ് ബഷീർ പൂവഞ്ചേരി പറഞ്ഞു. വേനലായാലും വർഷക്കാലമായാലും ജലനിധി തന്നെയാണ് പ്രദേശത്തുകാരുടെ ആശ്രയം. അനാവശ്യമായുള്ള ജലചൂഷണവും പുഴയിലെ അനധികൃത മണലൂറ്റലുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഒന്നര വർഷം മുൻപ് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പദ്ധതികൾ നടപ്പാക്കിയിരുന്നു. ഓട്ടോ ഇലക്ട്രോണിക് സംവിധാനമാണ് പദ്ധതിയിലുള്ളത്. പുതുതായി നിർമിക്കുന്ന തടയണ യാഥാർഥ്യമായാൽ മാത്രമേ അടുത്ത തവണയെങ്കിലും പരിഹാരം കാണാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story