Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2017 2:58 PM GMT Updated On
date_range 11 May 2017 2:58 PM GMTആസിഡ് ബിജുവിെൻറ അറസ്റ്റ്: അന്വേഷണ സംഘത്തിന് അഭിനന്ദന പ്രവാഹം
text_fieldsbookmark_border
പെരിന്തൽമണ്ണ: നൂറോളം മോഷണ കേസുകളില്‍ പ്രതിയായ ആസിഡ് ബിജുവിനെ വലയിലാക്കിയ അന്വേഷണ സംഘത്തിന് മുമ്പാകെ പരാതികളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹം. പൊലീസിനെ വര്‍ഷങ്ങളായി വലച്ച മോഷണക്കേസുകള്‍ക്കാണ് ബിജുവിെൻറ അറസ്റ്റോടെ തുമ്പായത്. പെരിന്തല്‍മണ്ണ, മങ്കട, കൊളത്തൂര്‍ എന്നിവിടങ്ങളിലെ 25ഓളം കേസുകൾ തെളിഞ്ഞതായി അന്വേഷണ സംഘം പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത കൊളത്തൂര്‍ പൊലീസ് സ്റ്റേഷനിലും തെളിവെടുപ്പിനായി എത്തിച്ച വിവിധ സ്ഥലങ്ങളിലും പൊതുജനങ്ങളും കളവ് നടന്ന വീട്ടുകാരും അന്വേഷണ സംഘത്തിന് അഭിനന്ദനവുമായെത്തി. ബിജുവിെൻറ കൂട്ടുപ്രതികളായ പരപ്പനങ്ങാടി ചെട്ടിപ്പടി ചെമ്മല അബ്ദുൽ റഷീദ്, ഇടുക്കി പേപ്പാറ കുന്നുംപുറത്ത് സുനിൽ, മൂവാറ്റുപുഴ പുതുപ്പാടി പട്ടലായില്‍ ജമീല എന്നിവരാണ് അവസാനം പിടിയിലായത്. കളവു മുതലുകള്‍ പരപ്പനങ്ങാടി, ചെമ്മാട്, ആലുവ, കോതമംഗലം, മൂവാറ്റുപുഴ, പട്ടാമ്പി എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നും വിവിധ പണയ സ്ഥാപനങ്ങളില്‍ നിന്നുമാണ് കണ്ടെടുത്തത്. 118 പവനും രണ്ട് ലക്ഷം രൂപയുടെ സൗദി റിയാലും റാഡോ വാച്ചുമാണ് തെളിവെടുപ്പില്‍ പൊലീസ് കണ്ടെത്തിയത്. 2014 മുതല്‍ ജില്ലക്കകത്തും അയല്‍ ജില്ലകളിലുമായി താമസമാക്കിയ ബിജു പകൽ കണ്ടുവെക്കുന്ന വീടുകളിൽ രാത്രിയെത്തിയാണ് വിദഗ്ധമായി മോഷണം നടത്തിയിരുന്നത്. പാലക്കാട് ജില്ലയില്‍ കുളപ്പുള്ളി, ഓങ്ങല്ലൂര്‍, പട്ടാമ്പി, തൃത്താല, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കൊളപ്പുറം എന്നിവിടങ്ങളിൽ വലിയ വീടുകള്‍ വാടകക്കെടുത്ത് താമസിച്ചിരുന്ന ഇയാൾ പകല്‍ വാഹനങ്ങളിലും മറ്റും കറങ്ങി കളവുനടത്താനുള്ള പ്രദേശങ്ങള്‍ കണ്ടെത്തും. രാത്രി തൊട്ടടുത്ത തിയറ്ററുകളില്‍ നിന്ന് സെക്കന്‍ഡ് ഷോ കണ്ടിറങ്ങിയ ശേഷമായിരുന്നു മോഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story