Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2017 3:23 PM GMT Updated On
date_range 10 May 2017 3:23 PM GMTമാറാക്കര പഞ്ചായത്തിൽ ഇനി യു.ഡി.എഫ് സംവിധാനം
text_fieldsbookmark_border
മലപ്പുറം: മാറാക്കര പഞ്ചായത്ത് ഭരണസമിതി യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറാന്‍ ചൊവ്വാഴ്ച ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന മുസ്ലിം ലീഗ്-കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിൽ തീരുമാനം. നിലവില്‍ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസിഡൻറ് കോണ്‍ഗ്രസിലെ വി. മധുസൂദനന് ബുധനാഴ്ച രാജിവെക്കുന്നതോടെ കോൺഗ്രസിനെ മുസ്ലിം ലീഗ് പിന്തുണക്കും. യോഗത്തില്‍ ആര്യാടന് മുഹമ്മദ്, വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍, കോട്ടക്കല്‍ മണ്ഡലം പ്രസിഡൻറ് അബൂയൂസഫ് കുരുക്കള്‍ തുടങ്ങിയവരും ഇരുപാര്‍ട്ടികളിലെയും പ്രാദേശിക നേതാക്കളായ പി. കൃഷ്ണന് നായര്‍, എം. ഹംസ മാസ്റ്റർ, കെ.പി. സുരേന്ദ്രൻ, വി. മധുസൂദനൻ, ഒ.കെ. സുബൈര്‍ തുടങ്ങിയവരും സംബന്ധിച്ചു. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഇതര കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കിയ ഭരണസമിതികള്‍ യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറാന്‍ നേരത്തേ യു.ഡി.എഫ് ഉന്നത യോഗങ്ങളില്‍ തീരുമാനമായിരുന്നു. ഇതിെൻറ ഭാഗമായാണ് മാറാക്കരയിലെ അധികാര മാറ്റം. കാളികാവ്, ചോക്കാട്, എടപ്പറ്റ പഞ്ചായത്ത് ഭരണസമിതികള്‍ യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറിയിരുന്നു. കൊണ്ടോട്ടി നഗരസഭ, വാഴക്കാട് പഞ്ചായത്തുൾപ്പെടെയുള്ളവ യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറാനും ശ്രമം തുടങ്ങി. മാറാക്കര പഞ്ചായത്തില്‍ ശേഷിക്കുന്ന മൂന്നരവര്‍ഷത്തില്‍ ആദ്യ പകുതി മുസ്ലിം ലീഗ് പ്രതിനിധി പ്രസിഡൻറും കോണ്‍ഗ്രസ് പ്രതിനിധി വൈസ് പ്രസിഡൻറുമായിരിക്കും. തുടർന്നുള്ള പകുതിയില്‍ കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡൻറും മുസ്ലിം ലീഗ് പ്രതിനിധി വൈസ് പ്രസിഡൻറുമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story