Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2017 3:03 PM GMT Updated On
date_range 6 May 2017 3:03 PM GMTകൊണ്ടോട്ടിയിൽ ഇനി അപേക്ഷിക്കുന്ന ദിവസം തന്നെ ബിൽഡിങ് പെർമിറ്റ്
text_fieldsbookmark_border
കൊണ്ടോട്ടി: നഗരസഭയിൽ ഇനി കെട്ടിടങ്ങൾക്കും വീടുകൾക്കും അപേക്ഷിക്കുന്ന ദിവസം തന്നെ ബിൽഡിങ് പെർമിറ്റ് നൽകാൻ കൗൺസിൽ യോഗ തീരുമാനം. 3,000 ചതുരശ്ര അടി വരെയുളള കെട്ടിടങ്ങൾക്കും വീടുകൾക്കുമാണ് അപേക്ഷിക്കുന്ന ദിവസംതന്നെ അനുമതി നൽകുക. മേയ് 24 മുതലാണ് പുതിയ പരിഷ്കാരം നടപ്പിൽ വരുത്തുക. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതൽ 12.30 വരെയാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷകൾ പൂർണമാണെങ്കിൽ ഉച്ചക്ക് 2.30 മുതൽ അഞ്ചുവരെ ഇവ പരിശോധിച്ച് അന്നേ ദിവസം തന്നെ അനുമതി നൽകും. തുടർന്ന് ഒരു മാസത്തിനകം നഗരസഭ സംഘം സ്ഥലം സന്ദർശിക്കും. അനുമതി നൽകിയതിന് വിരുദ്ധമായാണ് നിർമാണമെങ്കിൽ മൂൻകൂർ നോട്ടിസ് നൽകാതെതന്നെ പെർമിറ്റ് റദ്ദാക്കും. 3,000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് പഴയ രീതിയിൽ തന്നെയാകും പെർമിറ്റ് അനുവദിക്കുക. കാലതാമസം ഒഴിവാക്കാനും നിയമാനുസൃതമാക്കാനും വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. കഴിഞ്ഞ കൗൺസിൽ യോഗം ശാസിച്ച ഒാവർസിയർ വിജയയെ വെള്ളിയാഴ്ചയിലെ യോഗത്തിലേക്കും വിളിച്ചുവരുത്തി. 2016^17 പദ്ധതിയുമായി അവരുടെ ജോലികൾ പൂർത്തിയാക്കാത്തതിനാലാണ് വിളിച്ചുവരുത്തിയത്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണെമന്ന് കൗൺസിൽ യോഗത്തിൽ ആവശ്യം ഉയർന്നു. നാല് ദിവസത്തിനകം ഇവർ ജോലികൾ പൂർത്തികരിക്കുമെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. കൂടാതെ ആരോപണം ഉയർന്ന ഒാവർസിയറെ ബിൽഡിങ് പെർമിറ്റ് വിഭാഗത്തിൽനിന്ന് മാറ്റി നിർത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story