Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവള്ളിപ്പൂളയിലെ...

വള്ളിപ്പൂളയിലെ കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

text_fields
bookmark_border
കാളികാവ്: റവന്യു വകുപ്പ് നികുതി സ്വീകരിക്കാത്തതിനാല്‍ ചോക്കാട് കല്ലാമൂല വള്ളിപ്പൂള പ്രദേശത്തെ ഏതാനും കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. വര്‍ഷങ്ങളായി കരം സ്വീകരിച്ചുവന്ന ഭൂമിക്ക് പൊടുന്നനെ നികുതി സ്വീകരിക്കാതായതോടെ പതിറ്റാണ്ടുകളായി കഴിയുന്ന സ്ഥലങ്ങളില്‍നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമോയെന്ന ആധിയിലാണ് ഇവിടത്തെ 13 കുടുംബങ്ങള്‍. ഒഴിയാന്‍ പലതവണ അധികൃതര്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പുല്ലങ്കോട് എസ്‌റ്റേറ്റിനോട് ചേര്‍ന്ന ഇവരുടെ ഭൂമിക്ക് 2000 വരെ നികുതി സ്വീകരിച്ചിരുന്നു. വനംവകുപ്പിെൻറ തടസ്സവാദം കാരണം പന്നീട് എടുക്കാതാവുകയായിരുന്നു. വില കൊടുത്ത് വാങ്ങുകയും പല തവണയായി കൈമാറിപ്പോരുകയും ചെയ്ത ഭൂമിക്കാണ് തടസ്സവാദം ഉണ്ടായത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭൂവുടമകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നികുതി സ്വീകരിക്കാന്‍ നടപടിയുണ്ടായില്ല. ഐക്കര സാജന്‍, ചുണ്ടിയന്‍മൂച്ചി അബ്ദുട്ടി, പുത്തന്‍പുരക്കല്‍ എല്‍സി തോമസ്, തടിയന്‍ മുഹമ്മദ്, പുലത്ത് ഹംസ, കുട്ടശ്ശേരി അയ്യപ്പന്‍, വെള്ളില മൂസ മൗലവി, പെരമ്പത്ത് അസൈനാര്‍, വടക്കേങ്ങര അബ്ദു, ചാലുവള്ളി നബീസ, ചേപ്പൂരാന്‍ ഉമ്മര്‍, വെള്ളില ശാഫി, ഇബ്രാഹീം തുടങ്ങിയവരാണ് ഭൂനികുതി സ്വീകരിക്കാത്തതിനാല്‍ ദുരിതത്തിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story