Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിവിൽ സ്റ്റേഷൻ...

സിവിൽ സ്റ്റേഷൻ ഓഫിസ് പരിസരം ഇനി ഉദ്യോഗസ്ഥർ ശുചിയാക്കും

text_fields
bookmark_border
മലപ്പുറം: ചപ്പുചവറുകളും കാടും നിറഞ്ഞ സിവിൽ സ്റ്റേഷൻ സുന്ദരമാക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ കർമ പദ്ധതി. എല്ലാ മാസവും ആദ്യ ശനിയാഴ്ച വൈകീട്ട് അഞ്ച് മുതൽ ആറുവരെ നിർബന്ധമായും ഓഫിസും പരിസരവും വൃത്തിയാക്കണമെന്ന് ബുധനാഴ്ച ചേർന്ന യോഗത്തിൽ ജില്ല കലക്ടർ അമിത് മീണ വകുപ്പ് തലവന്മാർക്ക് നിർദേശം നൽകി. വകുപ്പ് തലവനടക്കം എല്ലാ ജീവനക്കാരും നിർബന്ധമായും ശുചീകരണ പ്രവൃത്തിയിൽ പങ്കെടുക്കണം. നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കുമെന്ന് ചെയർപേഴ്സൻ സി.എച്ച് ജമീല യോഗത്തിൽ ഉറപ്പുനൽകി. ആദ്യം കാടുവെട്ടിത്തെളിച്ച് കൊതുക് നശീകരണത്തിന് ഫോഗിങ് നടത്തും. വിവിധ കേസുകളിൽ പിടികൂടി സിവിൽ സ് റ്റേഷൻ വളപ്പിൽ കൂട്ടിയിട്ട വാഹനങ്ങൾ ഒന്നിച്ച് ലേലം ചെയ്യാനുള്ള നടപടി ഉടൻ പൂർത്തിയാക്കുമെന്ന് കലക്ടർ അറിയിച്ചു. സിവിൽ സ്റ്റേഷൻ കാൻറീൻ പരിസരത്ത് ബയോഗ്യാസ് പ്ലാൻറും ബയോബിന്നും സ്ഥാപിക്കും. സിവിൽ സ്റ്റേഷൻ പൂർണമായും പ്ലാസ്റ്റിക്ക് രഹിതമാക്കും. കലക്ടറേറ്റ് സമ്മേളന ഹാളിൽ പ്ലാസ്റ്റിക് കപ്പുകളിൽ ചായയും വെള്ളവും നൽകുന്നതും നിരോധിച്ചു. സിവിൽ സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാ ജീവനക്കാരും ക്രിയാത്മകമായി പ്രവർത്തിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. യോഗത്തിൽ എ.ഡി.എം ടി. വിജയൻ, എൻ.എച്ച്.എം പദ്ധതി മാനേജർ ഡോ. ഷിബുലാൽ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. കൊതുകിനറിയുമോ മഴവെള്ള സംഭരണിയെന്ന് കടുത്ത കുടിവെള്ള ക്ഷാമം നേരിടാൻ നിർമിച്ചതാണ് സിവിൽ സ്േറ്റഷൻ വളപ്പിലെ മഴവെള്ള സംഭരണി. വെള്ളം നിറഞ്ഞതോടെ ഇത് കൊതുക് സംഭരണി കൂടിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പബ്ലിക് റിലേഷൻ ഓഫിസിന് സമീപം ആൽമരത്തിന് കീഴിലാണ് ടാങ്ക് നിർമിച്ചിട്ടുള്ളത്. എന്നാൽ, സിമൻറിൽ സ്ഥാപിച്ച ടാങ്ങിന് മുകളിൽ കൊതുക് വല കെട്ടിയാൽ ജലസംഭരണത്തോടൊപ്പം കൊതുകിനെ പ്രതിരോധിക്കാനാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥർക്ക് പേടി കൊതുകിനെ കുടിവെള്ളക്ഷാമം തീർന്നെങ്കിലും സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ കൊതുകിനെയാണ് പേടി. ഓഫിസ് പരിസരങ്ങളിലെ പാഴ്വസ്തുക്കളാണ് ഇപ്പോൾ ഇവർക്ക് പാരയായത്. ഇതിന് പുറമെ വിവിധ കേസുകളിൽ പിടികൂടി സിവിൽ സ്റ്റേഷൻ വളപ്പിൽ നൂറുകണക്കിന് വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. മഴക്കാലമെത്തിയതോടെ ഇതെല്ലാം കൊതുക് വളർത്തൽ കേന്ദ്രങ്ങളാണ്. നിരന്തര ആവശ്യങ്ങളെ തുടർന്ന് കുറച്ച് വാഹനങ്ങൾ മാറ്റിയെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും സ്ഥലംമുടക്കിയാണ്. പല ഓഫിസുകളുടെ പരിസരത്തും വാഹനം പാർക്ക് ചെയ്യാനാവാത്ത സ്ഥിതിയുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story