Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമാധാന...

സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി; പുതുക്കോട് സംഘർഷം തുടരുന്നു

text_fields
bookmark_border
കാരാട്: സർവകക്ഷി സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായി വാഴയൂരിലെ പുതുക്കോട് സംഘർഷം തുടരുന്നു. ചൊവ്വാഴ്ച രാത്രി പുതുക്കോട് സി.പി.എം ഓഫിസ് ആക്രമിച്ചതിന് പിന്നാലെ സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ വീട് ആക്രമിക്കപ്പെടുകയും ഇരുഭാഗത്തും പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ സമാധാനയോഗം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകമാണ് പുതുക്കോട് സി.പി.എം ഓഫിസ് ആക്രമിക്കപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയോടെ സി.പി.എം പ്രവർത്തകരായ എ.കെ. അച്യുതൻ, എ.കെ. ഗിരീഷ്, പ്രീതി എന്നിവരുടെ വീടുകൾ ആക്രമിക്കപ്പെട്ടു. വീടിെൻറ ജനൽചില്ലുകൾ തകർക്കപ്പെട്ടിട്ടുണ്ട്. ചില്ലുകൊണ്ട് പരിക്കേറ്റ അച്യുതനെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പ്രദേശത്തെ ബി.ജെ.പി പ്രവർത്തകെൻറ വീടും ആക്രമിക്കപ്പെട്ടതായി പരാതിയുണ്ട്. ബുധനാഴ്ച വൈകീട്ട് സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകൻ പള്ളിയാളി ഭാസെൻറ വീടിന് നേരെയും ആക്രമണമുണ്ടായതായി പരാതിയുണ്ട്. സ്ഥലത്ത് വൻ പൊലീസ് സാന്നിധ്യമുണ്ട്. ഏറെക്കാലമായി വാഴയൂരിലെ പുതുക്കോട്, കാരാട് തുടങ്ങിയ സ്ഥലങ്ങളിൽ അടിക്കടി സംഘർഷം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുക്കോട് ഒരു വർഷം മുമ്പ് നടന്ന സംഘർഷത്തിനിടെ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതോടെയാണ് സംഘട്ടനങ്ങൾ വർധിച്ചത്. കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗതീരുമാനപ്രകാരം വ്യാഴാഴ്ച എം.എൽ.എയുടെ നേതൃത്വത്തിൽ അക്രമത്തിന് ഇരയായ പ്രദേശങ്ങൾ സന്ദർശിക്കാൻ ധാരണയുെണ്ടങ്കിലും പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിെൻറ ഭാവിയെന്തെന്ന് ആശങ്കയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story