Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2017 11:11 AM GMT Updated On
date_range 12 Jun 2017 11:11 AM GMTപനി പടരുമ്പോഴും ചോക്കാട് പി.എച്ച്.സി ഞായറാഴ്ച തുറന്നില്ലെന്ന്
text_fieldsbookmark_border
കാളികാവ്: െഡങ്കിപ്പനി ഉൾെപ്പടെ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നതിനിടെ ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ഞായറാഴ്ച തുറന്നു പ്രവർത്തിക്കാതിരുന്നത് നിരവധി രോഗികളെ ദുരിതത്തിലാക്കി. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചു. ചോക്കാട് നാൽപ്പത് സെൻറിലെ പി.എച്ച്.സിയിൽ രോഗികൾക്ക് എത്തിപ്പെടണമെങ്കിൽതന്നെ പ്രയാസമേറെയാണ്. വാഹന ഗതാഗത സൗകര്യം കുറവുള്ള ചോക്കാട് മലയോര മേഖലയിൽനിന്ന് രോഗികൾ നടന്നും ഓട്ടോറിക്ഷ പിടിച്ചുമാണ് ആശുപത്രിയിലെത്തുന്നത്. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഗോത്ര വിഭാഗമുൾപ്പെടുന്ന ചോക്കാട് ഗിരിജൻ കോളനിവാസികളുടെയും തോട്ടം മേഖലയിലെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളുടെയും നിർധന ജനവിഭാഗങ്ങളുടെയും ആശ്രയമാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രം. െഡങ്കി, മഞ്ഞപ്പിത്തം ഉൾപ്പെടെ രോഗങ്ങൾ വ്യാപകമായതോടെ പി.എച്ച്.സിയിലേക്ക് ദിവസവും നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടി എത്തിയിരുന്നത്. ഇതിനിടെയാണ് ഒരു ദിവസം ആശുപത്രി പൂർണമായി അടഞ്ഞുകിടന്നത്. നിലവിലുണ്ടായിരുന്ന ഡോക്ടർമാർക്കു പുറമെ ആർദ്രം പദ്ധതിയുടെ ഭാഗമായി രണ്ട് ഡോക്ടർമാരെയും ഒരു സ്റ്റാഫ് നഴ്സിനെയും പുതുതായി നിയമിച്ചിരുന്നു. പദ്ധതി നടപ്പിൽ വരുത്താൻ 70 ലക്ഷത്തോളം രൂപയുടെ പ്രോജക്ടാണ് അധികൃതർ തയാറാക്കിയിരിക്കുന്നത്. ഈ പദ്ധതികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ത്രിതല പഞ്ചായത്തുകളുടെയും എം.എൽ.എ, എം.പി തുടങ്ങിയവരുടെയും നേതൃത്വത്തിൽ വിവിധ ഫണ്ടുകൾ ലഭ്യമാക്കി വരുന്നുണ്ട്. സന്നദ്ധ സംഘടനകളുടെയും മറ്റും സഹായവും കൂടി പദ്ധതിക്കുവേണ്ടി പ്രയോജനപ്പെടുത്താൻ കൂട്ടായശ്രമം നടക്കുന്നതിനിടെ ആശുപത്രി അടച്ചിട്ടത് കടുത്ത പ്രതിഷേധത്തിനിടയാക്കി. പി.എച്ച്.സിയിൽ ഡോക്ടറുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാക്കാത്തതിൽ പെടയന്താൾ ടൈംസ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ ഹോസ്പിറ്റലിൽ വന്ന് ചികിത്സ കിട്ടാതെ മടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ക്ലബ് പ്രവർത്തകരായ പി.കെ. അനിൽ, പി. രവീന്ദ്രൻ, സി. പുരുഷോത്തമൻ, മനീഷ്, പി.കെ. റിബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി ആശുപത്രിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story