Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 11:22 AM GMT Updated On
date_range 8 Jun 2017 11:22 AM GMTസാമൂഹികമാധ്യമം വഴി മാനഹാനി: ഉറവിടം വ്യാജ വിലാസത്തിൽനിന്ന്
text_fieldsbookmark_border
മലപ്പുറം: താനൂർ സ്വദേശിനിയെ സാമൂഹികമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ അശ്ലീല പോസ്റ്റുകൾ നിർമിച്ചത് വ്യാജ വിലാസത്തിൽനിന്നെന്ന് പൊലീസ്. ഇതുസംബന്ധിച്ച് തിരൂർ ഡിവൈ.എസ്.പി സംസ്ഥാന ന്യൂനപക്ഷ കമീഷന് റിപ്പോർട്ട് നൽകി. സൈബർസെൽ അന്വേഷണത്തിലാണ് വ്യാജ അക്കൗണ്ടിൽനിന്നാണ് പോസ്റ്റ് ചെയ്തതെന്ന് തെളിഞ്ഞത്. പ്രതിയെ കണ്ടെത്താൻ ഫേസ്ബുക്ക് സുഹൃത്തുക്കളെ ചോദ്യം ചെയ്യണം. അതിന് നടപടി സ്വീകരിച്ചുവരികയാണ്. അന്വേഷണം ഉൗർജിതപ്പെടുത്താനും പ്രതികളെ കണ്ടെത്താനും താനൂർ സി.െഎക്ക് നിർദേശം നൽകിയതായും ഡിവൈ.എസ്.പി വ്യക്തമാക്കി. താനൂർ സംഘർഷത്തിന് പിറകെയാണ് മുഖ്യമന്ത്രി, താനൂർ എം.എൽ.എ എന്നിവർക്കൊപ്പമുള്ള യുവതിയുടെ ചിത്രം അശ്ലീല പരാമർശങ്ങളോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതിനെതിരെ യുവതി ന്യൂനപക്ഷ കമീഷനെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച മലപ്പുറത്ത് കമീഷൻ സിറ്റിങ്ങിൽ 49 കേസുകൾ പരിഗണിച്ചു. ഒമ്പത് കേസുകൾ തീർപ്പാക്കി. എട്ട് പുതിയ പരാതികൾ എത്തി. മലപ്പുറം ജില്ലയിലെ പ്ലസ്വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നും ഹയർസെക്കൻഡറിയിൽ രണ്ടാം ഭാഷ തെരഞ്ഞെടുക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും കാണിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കമീഷന് പരാതി നൽകി. കമീഷൻ ചെയർമാൻ പി.കെ. ഹനീഫയും അംഗം മുഹമ്മദ് ഫൈസലും സിറ്റിങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story